Month: November 2019

  • News
    Photo of പത്താം ക്ലാസുകാരിയെ മുത്തശ്ശിയുടെ ഒത്താശയോടെ പീഢിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

    പത്താം ക്ലാസുകാരിയെ മുത്തശ്ശിയുടെ ഒത്താശയോടെ പീഢിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

    കൊല്ലം : കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച  ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് (23) പൊലീസ് പിടിയിലായത്. കുട്ടിയുടെ അച്ഛന്റെ അമ്മയേയും പോക്‌സോ കേസില്‍ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ  ഒത്താശയോടെയാണ് പീഢനം നടന്നിരുന്നത്. പല തവണ പെണ്‍കുട്ടിയെ ഗണേശ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗണേശിന്റെ വീട്ടില്‍ വെച്ചും സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടില്‍ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു. പിടിയിലായ പെണ്‍കുട്ടിയുടെ മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്. അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാകയിരുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും കുട്ടിയുടെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    Read More »
  • Top Stories
    Photo of ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടർന്ന് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിച്ച് ഇരുകാലുകളും വെട്ടിപ്പരിക്കേൽപ്പിച്ചു

    ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടർന്ന് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിച്ച് ഇരുകാലുകളും വെട്ടിപ്പരിക്കേൽപ്പിച്ചു

    കോട്ടയം:കോട്ടയം മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടർന്ന് ഭർത്താവ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിക്കുകയും ഇരുകാലുകൾക്കും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കോട്ടയം മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടിൽ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മയെ(50) വെട്ടിക്കൊന്ന് സ്വയം മുറിവേൽപിച്ചത്.ഫോൺവിളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഇരുവരുടെയും വീട്ടിലെ അടുക്കളയിൽ വെച്ചാണ് സംഭവം. സാറാമ്മയ്ക്ക് ഫോൺ വന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. വാക്കേറ്റത്തിനിടെ കുപിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേൽപിച്ചു. ഒച്ച കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോൾ സ്വന്തം വൃഷണത്തിന്റെ ഭാഗം മുറിച്ചെറിയുകയും ഇരുകാലുകൾക്കും മുറിവേൽപിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ജോയ് കോടാലി വീശി പേടിപ്പിച്ചു. രക്തമൊലിപ്പിച്ച് അക്രമാസക്തനായി ജോയി മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതിനാൽ ആർക്കും അടുക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും പോലീസിനു നേരെയും കോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പിന്നീട് കൂടുതൽ പോലീസുകാരെത്തി രക്തം വാർന്നൊഴുകിയ ജോയിയെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയി അപകടനില തരണം ചെയ്തു. സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ജോയിക്കും സാറാമ്മയ്ക്കും രണ്ട് മക്കളാണുള്ളത്. ഒരാൾ ലാബ് ടെക്നീഷ്യനും മറ്റൊരാൾ വിദ്യാർഥിയുമാണ്

    Read More »
  • News
    Photo of അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി.

    അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി.

    കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ  അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കേസ് വീണ്ടും കോടതി  പരിഗണിക്കുകയായിരുന്നു. യുഎപിഎ ചുമത്തി കോഴിക്കോട് ജയിലിലില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. ഈമാസം രണ്ടിനാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വ്യാജതെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. അലനും താഹ ഫൈസലിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിക്കുകയും, ഇവര്‍ക്കെതിരെയുള്ള തെളിവുകളുടേയും അടിസ്ഥാനത്തിലാണ് തത്കാലം ഇവർക്ക് ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിനു പുറത്തും ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.  

    Read More »
  • Top Stories
    Photo of മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ്  നൽകി.

    മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ്  നൽകി.

    ഡൽഹി : മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ്  നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വ്യത്യസ്ത കേസുകളില്‍ ഒമാനില്‍ തടവുശിക്ഷ അനുഭവിച്ചു വന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവ്കാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.നവംബർ 18 ആണ് ഒമാൻ ദേശീയ ദിനമായി ആചരിക്കുന്നത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള  ഉത്തരവിറക്കി

    സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള  ഉത്തരവിറക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള  ഉത്തരവിറക്കി.സംസ്ഥാനത്ത് 2020ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവരെ ഏല്‍പ്പിച്ചു. 2020 ജനുവരി 1 മുതലാണ് പ്ലാസ്റ്റിക്കിന് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്തുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപയാണ് ആദ്യതവണ പിഴ ഈടാക്കുന്നത്. രണ്ടാംവട്ടം 25000 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 50000 രൂപയുമാണ് പിഴ തുക. നിരോധനത്തില്‍ നിന്നും ആരോഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി. ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍, കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ഇതര വസ്തുക്കള്‍, സംസ്‌കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്) ഉപയോഗിച്ചുള്ള വസ്തുക്കള്‍ എന്നിവ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. നിരോധിക്കുന്നവയ്ക്കു പകരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസായ പാര്‍ക്കുകളിലെ 5 % ഭൂമി മാലിന്യസംസ്‌കരണത്തിന് നീക്കിവയ്ക്കം. സംസ്‌കരണ സംവിധാനം ആരംഭിക്കാന്‍ സ്ഥലം നാമമാത്ര വിലയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ബിവ്‌റേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി എന്നിവര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
  • News
    Photo of ചക്കുളത്ത്കാവ് പൊങ്കാല, കലക്ടറേറ്റിൽ അവലോകന യോഗംകൂടി

    ചക്കുളത്ത്കാവ് പൊങ്കാല, കലക്ടറേറ്റിൽ അവലോകന യോഗംകൂടി

    ആലപ്പുഴ: ഡിസംബര്‍ 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി. ഹരികുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആറ് സെക്ടറിലായി ഏഴ് സിഐ, 56 എസ്‌ഐ, 130 എഎസ്ഐ, 638 പൊലീസ് കോണ്‍സ്റ്റബിള്‍, 134 വനിതാ പൊലീസ്, മഫ്തി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സുരക്ഷാ സേന. ക്ഷേത്ര പരിസരത്ത് പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കും. ഫയര്‍ഫോഴ്സിന്റെ സറ്റാന്റ് ബൈ ഡ്യൂട്ടി സേവനം, 24 മണിക്കൂര്‍ എക്സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവ ക്ഷേത്ര പരിസരത്തുണ്ടാകും.സിസിടിവി കാമറകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഹരിതപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം ഉത്സവനടത്തിപ്പെന്ന് യോഗം തീരുമാനിച്ചു. ക്ഷേത്ര പരിപാടികളോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വെയിസ്റ്റ് ബിന്നുകള്‍ ക്ഷേത്രപരിസരങ്ങളില്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊങ്കാല ദിവസം കെഎസ്ആര്‍ടിസി 70 പ്രത്യേക സര്‍വ്വീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും 9, 10 തീയതികളില്‍ രാത്രി ഉള്‍പ്പെടെ സ്പെഷ്യല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തും. നീരേറ്റുപുറം- കിടങ്ങറ റോഡില്‍ നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആലപ്പുഴ, പുളിങ്കുന്ന്, കാവാലം, ലിസിയോ, കിടങ്ങറ എന്നിവിടങ്ങളില്‍ നിന്നും 9, 10 തീയതികളില്‍ ജലഗതാഗതവകുപ്പും പ്രത്യേകം സര്‍വ്വീസ് ഒരുക്കിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിനമുന്‍വര്‍ഷങ്ങളിലെ പോലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനവും സഹായസഹകരണവും ഏകീകരിച്ച് ലഭ്യമാക്കും. അവലോകനയോഗത്തില്‍ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, വിവിധ വകുപ്പു തലവന്മാര്‍, ക്ഷേത്രഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

    Read More »
  • Politics
    Photo of കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി, മുല്ലപ്പള്ളി രാമചന്ദ്രൻ

    കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി, മുല്ലപ്പള്ളി രാമചന്ദ്രൻ

    തിരുവന്തപുരം: യുണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് നേരെ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിന് സമീപമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. അവിടെനിന്ന് പോലീസിന് മേൽ നിയന്ത്രണമുണ്ടാകുന്നുവെന്നും അഭിജിത് ആരോപിച്ചു. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ ഏട്ടപ്പൻ മഹേഷിനെ പിടിക്കാതിരിക്കുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണോയെന്ന സംശയം ബലപ്പെടുകയാണെന്നും,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. അവിടെ കഞ്ചാവും ലഹരിവസ്തുക്കളുമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു.

    Read More »
  • Top Stories
    Photo of ‘ഫ്ലാറ്റ് പൊളിക്കൽ ദേശീയ നഷ്ടം, പ്രളയത്തിന് കാരണം മരട് ഫ്ലാറ്റ് അല്ല’ ഫ്ലാറ്റ് നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ

    ‘ഫ്ലാറ്റ് പൊളിക്കൽ ദേശീയ നഷ്ടം, പ്രളയത്തിന് കാരണം മരട് ഫ്ലാറ്റ് അല്ല’ ഫ്ലാറ്റ് നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉള്ള ഉത്തരവിന് എതിരെ ജയിൻ ഹൗസിങ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു.ഫ്ലാറ്റ് പൊളിക്കൽ ദേശീയ നഷ്ടമാണെന്നും  2018 ൽ കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആണെന്നുമുള്ള  സുപ്രീം കോടതി ഉത്തരവിലെ പരാമർശം തെറ്റാണെന്നും ആൽഫാ വെഞ്ച്വേഴ്സ് ഫയൽ ചെയ്ത തിരുത്തൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 14 ന് മുമ്പ് തന്നെ കേരളത്തിലെ അണകെട്ടുകൾ നിറഞ്ഞിരുന്നു. ഓഗസ്റ്റ് 14 -16 തീയ്യതികളിൽ ഉണ്ടായ കനത്ത മഴയിൽ കൂടുതൽ ജലം അണക്കെട്ടുകളിൽ എത്തിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു.പെട്ടെന്ന് ജലം തുറന്ന് വിട്ടതും സംസ്ഥാനത്തെ 79 അണക്കെട്ടുകൾ ഫലപ്രദമായി ഉപയോഗിക്കാത്തതും, കനത്ത മഴയും ആണ് പ്രളയത്തിന് കാരണം ആയത് എന്ന് കേരള ഹൈക്കോടതിയിൽ അമിക്കസ് ക്യുറി സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും തിരുത്തൽ ഹർജിയിൽ പറയുന്നു. മരടിലെ തീരദേശ നിയമലംഘനം പഠിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ആണ് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി സമിതിയിൽ നിന്ന് വിട്ട് നിന്നത്. പലപ്പോഴും ക്വാറം പോലും തികയാതെ ആണ് സമിതി യോഗം ചേർന്നത്. ജില്ലാ കളക്ടർ പോലും പങ്കെടുക്കാത്ത യോഗങ്ങൾ ഉണ്ടായിരുന്നു.തികച്ചും നിരുത്തരവാദപരമായാണ് മൂന്നംഗ സമിതി റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് തിരുത്തൽ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

    Read More »
  • News
    Photo of പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച എസ്.ഐ ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

    പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച എസ്.ഐ ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

    തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ബോംബ് സ്‌ക്വാഡ് എസ് ഐ ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരം എസ്ബിസിഐഡി  ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ എസ് ഐ ആയ സജീവ്കുമാറിനെതിരെയാണ് കേസെടുത്തത്. സജീവ്കുമാർ ഒളിവിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി റസിഡൻസ് അസോസിയേഷൻ മീറ്റിങ്ങിന്റെ സമയം അറിയാനായി സജീവ് കുമാറിന്റെ വീട്ടിൽ എത്തിയപ്പോൾ സജീവ് കുമാർ കുട്ടിയെ കടന്നുപിടിച്ചു.ഇതിനെ എതിർത്ത കുട്ടി കുതറി പുറത്തേക്കോടാൻ ശ്രമിച്ചെങ്കിലും വീണ്ടും സജീവ്കുമാർ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് കുട്ടി നിലവിളിച്ച് ബഹളം വച്ചപ്പോഴാണ് കുട്ടിയെ വിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അമ്മയോടും സ്കൂൾ അധികൃതരോടും കുട്ടി വിവരം പറഞ്ഞതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും ചൈൽഡ് ലൈൻ പോലീസിലും പരാതി നൽകി. പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.മജിട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് വൈദ്യ പരിശോധന നടത്തി.

    Read More »
  • News
    Photo of വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിൽ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകളും ഒരു കാറും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

    വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിൽ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകളും ഒരു കാറും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

    കൊല്ലം : കൊട്ടാരക്കര വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 24 ന്ടൂർ പോകുന്നതിനു മുന്നോടിയായി അപകടമായ രീതിയിൽ നടത്തിയ  അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു ബൈക്ക്കൂടി കണ്ടെത്താനുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസൻസുകൾ റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആർ ടി ഒ അറിയിച്ചു. അഭ്യാസപ്രകടനം നടത്തിയ സംഘത്തിൽപ്പെട്ട യുവതിയുടെ ലൈസൻസും ഇതിൽപ്പെടും. പത്തുദിവസംമുൻപുമാത്രമാണ് ഇവർ ലൈസൻസ് നേടിയത്. സാഹസികാഭ്യാസം കാട്ടിയ ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. സാഹസികാഭ്യാസത്തിൽ പങ്കെടുത്ത കാറും പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ബസും കാറും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി ബസ് പരിശോധനയ്ക്ക് കൊട്ടാരക്കര ജോയിന്റ് ആർ.ടി.ഒ. കത്തുനൽകി.

    Read More »
Back to top button