CinemaEntertainment

മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗീയവാദികൾ ആണെങ്കിൽ, സത്യൻ പ്രേംനസീർ യേശുദാസ് മുതലായവർ മലയാള സിനിമയില് ഉയരങ്ങളിൽ എത്തുമായിരുന്നില്ല.”- ശ്രീകുമാരൻ തമ്പി.

അനിൽ രാധാകൃഷ്ണ മേനോൻ- ബിനീഷ് ബാസ്റ്റിൻ വിഷയത്തെ വർഗീയ അധിക്ഷേപമായി ഉയർത്തിക്കാട്ടിയ സംഭവത്തിൽ, ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കി ശ്രീകുമാരൻ തമ്പി.

“ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല.”എന്ന് ശ്രീകുമാരൻ തമ്പി ഓർമപ്പെടുത്തുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്‌പോസ്ററ് വായിക്കാം. 
‘മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും . പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. . മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം .
ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും’ ….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button