Month: November 2019

  • Top Stories
    Photo of കാർട്ടോസാറ്റ് -3 വിക്ഷേപണം വിജയം

    കാർട്ടോസാറ്റ് -3 വിക്ഷേപണം വിജയം

    ചെന്നൈ : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമായ കാർട്ടോസാറ്റ് – 3 വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിക്ഷേപണം വിജയമായിരുന്നുവെന്ന് ഇസ്രോ അറിയിച്ചു. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. 1625 കിലോഗ്രാം ഭാരമുള്ള ഉയർന്ന റെസൊല്യൂഷൻ ഇമേജിങ് ശേഷിയുള്ള ഉപഗ്രഹമാണ് ഇന്ത്യയുടെ കാർട്ടോസാറ്റ് -3.കാർട്ടോസാറ്റ് – 2വിനെക്കാൾ കൂടുതൽ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകൾ തയ്യാറാക്കാനും ചിത്രങ്ങൾ എടുക്കാനും കാർട്ടോസാറ്റ് -3ക്ക്‌ കഴിയും. അഞ്ച് വർഷമാണ് കാർട്ടോസാറ്റ് -3യുടെ കാലാവധി.  നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങൾ.509 കിലോമീറ്റർ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവിൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തിൽ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  

    Read More »
  • Top Stories
    Photo of ശബരിമല, യുവതികളെ കയറ്റിവിടില്ലെന്ന നിലപാടിൽ പോലീസ്

    ശബരിമല, യുവതികളെ കയറ്റിവിടില്ലെന്ന നിലപാടിൽ പോലീസ്

    പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് പോലീസ്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് കടത്തി വിടേണ്ടതില്ലെന്നാണ് നിലവില്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കർശനമാക്കി. ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയാൽ പരിശോധിച്ചിട്ടു മാത്രമാണ് പോലീസ് കടത്തിവിടുന്നത്.ശബരിമലയിലേക്ക് എത്തുന്ന മുഴുവന്‍ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും യുവതികളുമായെത്തുന്ന വാഹനങ്ങളെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തടയുന്നുണ്ട് ശേഷം പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ പമ്പയില്‍ തടഞ്ഞുവെച്ച്,  സംഘത്തിലുള്ളവര്‍ തീര്‍ഥാടനം കഴിഞ്ഞെത്തുന്നതു വരെ പമ്പയില്‍ തുടർന്നശേഷം തിരികെ അയക്കുകയാണ്  പോലീസ് ചെയ്യുന്നത്. യുവതി പ്രവേശന വിധിയിലെ പുനര്‍ പരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിധി വരുന്നതുവരെ യുവതി പ്രവേശനം നടത്തേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കുന്നത്.  

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

    മഹാരാഷ്ട്ര, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

    മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.വ്യാഴാഴ്ച വൈകീട്ട് 6.40ന് മുംബൈ ശിവജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഡിസംബർ ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.   പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചു.  പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തത് എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും. ഹോട്ടലുകളിൽ നിന്ന് ബസുകളിലാണ് ശിവസേന-എൻസിപി-കോൺഗ്രസ് എംഎൽഎമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചത്.

    Read More »
  • Top Stories
    Photo of സേനയ്ക്കു മുന്നിൽ കീഴടങ്ങിയ ഐ എസ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനിയും

    സേനയ്ക്കു മുന്നിൽ കീഴടങ്ങിയ ഐ എസ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനിയും

    തിരുവനന്തപുരം:അഫ്ഗാനിസ്താനിൽ സേനക്കുമുന്നിൽ  കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. വാർത്താ ചാനലുകൾ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് കാസർകോട്ടുനിന്നു ഐ.എസിൽ ചേരാൻ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷ പോയത്. അവസാനവർഷ ബി.ഡി.എസ്. വിദ്യാർഥിനിയായിരുന്ന നിമിഷ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ച ശേഷം ഇരുവരും ഇസ്ലാംമതം സ്വീകരികയായിരുന്നു.

    Read More »
  • News
    Photo of ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തും

    ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തും

    ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയിൽ ആണ്  മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്ന  സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ  എത്തിക്കുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭ്യമാകും  കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും.

    Read More »
  • Top Stories
    Photo of തൃപ്തി മടങ്ങി ‘തൃപ്തി’ ആകാതെ

    തൃപ്തി മടങ്ങി ‘തൃപ്തി’ ആകാതെ

      കൊച്ചി: പോലീസ് സംരക്ഷണം നൽകില്ലെന്ന്  വ്യക്തമാക്കിയതോടെ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോയി. പോലീസ് സംരക്ഷണം നൽകാത്തതിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകുമെന്ന് തൃപ്തി ദേശായി മാധ്യങ്ങളോട് പറഞ്ഞു. യുവതി പ്രവേശനത്തിനുള്ള 2018ലെ വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണർ ഓഫീസിൽ എത്തിയത്. എന്നാൽ കോടതിയുടെ പരിഗണയിലുള്ള വിഷയമായതുകൊണ്ട് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.താനൊരു പാർട്ടിയുടെയും ആളല്ലെന്നും, പ്രതിഷേധിക്കുന്നവർ യഥാർത്ഥ ഭക്തർ അല്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

    Read More »
  • Top Stories
    Photo of പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, കൊല്ലം ജില്ലാ ആശുപത്രി കാർഡിയോളജി യൂണിറ്റ് അടച്ചുപൂട്ടേണ്ട അവസ്ഥയിൽ

    പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, കൊല്ലം ജില്ലാ ആശുപത്രി കാർഡിയോളജി യൂണിറ്റ് അടച്ചുപൂട്ടേണ്ട അവസ്ഥയിൽ

    കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം അടച്ചുപൂട്ടലിന്റെ വക്കിൽ. പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കുറ്റകരമായ അനാസ്ഥ കാരണം കാർഡിയോളജി വിഭാഗം അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്ന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ന്യൂസ്‌നെറ്റ് കേരളയോട് പറഞ്ഞു. നാലാം നിലയിൽ പ്രവർത്തിക്കുന്ന കാർഡിയാക് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കണമെങ്കിൽ നാലുപേർ ചുമന്ന് എത്തിക്കണം. ആൻജിയോ ഗ്രാമും, ആൻജിയോ പ്ലാസ്റ്റിയും ചെയ്ത രോഗികളെയും ചെയ്യേണ്ട രോഗികളെയും തോളിൽ ചുമന്നാണ് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ഒന്നര മാസത്തിൽ കൂടുതലായി ജില്ലാ ആശുപത്രി കാർഡിയാക് യൂണിറ്റിന്റെ അവസ്ഥ ഇതാണ്. കാർഡിയാക് ഐസിയു വും മറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ഐസിയു വും ഹോസ്പിറ്റലിന്റെ നാലാം നിലയിലാണ്. അങ്ങോട്ടേക്കുള്ള ലിഫ്റ്റ് കേടായിട്ട് ഒന്നര മാസം കഴിഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷൻ പണി തുടങ്ങിയ ലിഫ്റ്റ്  ഇതുവരെ പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഒരു എക്സ്റേ എടുക്കണമെങ്കിൽ പോലും ചുമന്ന് സ്റ്റെപ് ഇറങ്ങി താഴെ കൊണ്ടുവരേണ്ട ദയനീയാവസ്ഥയാണ് ജില്ലാ ആശുപത്രിയിൽ. ഐ സി യു വിൽ മരണപ്പെട്ട ആളുകളുടെ മൃതദേഹം തോളിൽ ചുമന്ന്  ഇറക്കുന്നതിനിടയിൽ താഴെ വീണുപോയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ആർദ്രം മിഷൻ പ്രകാരം എല്ലാ ആശുപത്രിയിലെയും  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗീ സൗഹൃദ പരിചരണം സാധ്യമാക്കാനായി കോടിക്കണക്കിനു രൂപ സർക്കാർ ചിലവഴിക്കുമ്പോഴാണ്, ഒന്നര മാസമായിട്ടും ഒരു ലിഫ്റ്റിന്റെ പോലും പണിപൂർത്തിയാക്കാൻ കഴിയാതെ കൊല്ലം ജില്ലാ ആശുപത്രി രോഗികൾക്ക് മാത്രമല്ല ഡെഡ് ബോഡികൾക്കു വരെ ദുരിതം പകരുന്നത്. ലിഫ്റ്റിന്റെ കാര്യത്തിൽ മാത്രമല്ല,  കൊല്ലം ജില്ലാ ആശുപത്രിയിലെ  അധികൃതരുടെ കുറ്റകരമായ അനാസ്ഥയുടെ വിവരങ്ങൾ ഇനിയുമുണ്ട്. പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകൾ രോഗികളോ കൂട്ടിരിപ്പുകാരോ കൊണ്ടുവരുന്നത് പോലും  നിരോധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ആഗസ്ത് 15 ന്  ഹരിതകേരളം പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള പൂന്തോട്ടത്തിൽ പ്ലാസ്റ്റിക് പുല്ലുകൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തു നിന്നും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി, ഫ്ളക്സുകളും, ക്യാരി ബാഗുകളും, പ്ലാസ്റ്റിക്കിൽ…

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര, ഫഡ്‌നവിസും ഒടുവിൽ രാജി പ്രഖ്യാപിച്ചു

    മഹാരാഷ്ട്ര, ഫഡ്‌നവിസും ഒടുവിൽ രാജി പ്രഖ്യാപിച്ചു

    മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചു. നേരത്തെ   ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപി നേതാവായ അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്നവിസും രാജിവെച്ചത്. വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്നവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്നവിസ് ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. സർക്കാരുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചപ്പോൾ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാൽ അതിന് ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തത്. സഖ്യം നിലനിൽക്കെ ശിവസേന മറുപക്ഷവുമായി ചർച്ച നടത്തി. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • News
    Photo of സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

    സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

    കാസറഗോഡ് :കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. കലോത്സവത്തിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനം ഘട്ടത്തിലേക്കെത്തിയെന്നും ഒരുക്കങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാവുമെന്നും സംഘാടക സമിതി ചെയര്‍മാനായ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര, എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

    മഹാരാഷ്ട്ര, എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

    മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപി നേതാവ് അജിത് പവാർ രാജിവെച്ചു.നാളെ വൈകിട്ട് 5മണിക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അജിത് പവാറിന്റെ രാജി. ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. ഇന്ന് വൈകിട്ട് 3.30 ന് ഫഡ്‌നാവിസ് വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രഹസ്യ ബാലറ്റ് പാടില്ല, നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം, ഗവർണർ ഉടൻതന്നെ പ്രൊട്ടേം സ്പീക്കറെ തിരഞ്ഞെടുക്കണമെന്നും ശേഷം എംഎൽഎ  മാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും രാവിലെ തന്നെ നിയമസഭ വിളിച്ചുകൂട്ടി എത്രയും പെട്ടെന്നുതന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button