News

തിരുവനന്തപുരത്ത് കുടിവെള്ളമെന്ന പേരിൽ മലിനജലം വിതരണം ചെയ്ത ടാങ്കർ പിടികൂടി

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെന്ന പേരിൽ മലിനജലം വിതരണം ചെയ്ത ടാങ്കർ ലോറി കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് പിടികൂടി. സെക്രട്ടേറിയറ്റിന് സമീപമുള്ള ഹോട്ടലിൽ മലിനജലം വിതരണം ചെയ്യുന്നതിനിടയിലാണ് എ.കെ.ട്രാൻസ്പോർട്ട് എന്ന പേരിലുള്ള ടാങ്കർ പിടികൂടിയത്.

തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്തിരുന്നത്. മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അരുൾജ്യോതി ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നഗരസഭ നിർദേശം നൽകി.

കുടിവെള്ളമെന്ന നിലയിൽ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഫെബ്രുവരി ഒന്നു മുതൽ നഗരസഭ ലൈസൻസുള്ള ടാങ്കറുകൾക്ക് മാത്രമേ നഗരത്തിൽ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്ന് നഗരസഭ അറിയിച്ചു.

advertisement
Al-Jazeera-Optics
Advertisement
Advertisement

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button