Top Stories

കളിയിക്കവിള എഎസ്ഐ യുടെ കൊലപാതകം:കൊല്ലാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു

കൊച്ചി: എ എസ് ഐയെ  കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിന് സമീപത്തെ ഓടിയിൽ നിന്നാണ് തെളിവെടുപ്പിനിടെ തോക്ക് കണ്ടെടുത്തത്. ഒരു പിസ്റ്റളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ തന്നെയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

പ്രതികളിൽ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം എറണാകുളത്ത് തെളിവെടുപ്പ് നടത്തിയത്. കേരള പോലീസിന്റെ സഹായത്തോടെയാണ് തമിഴ്നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്.

കേസിലെ പ്രതികളായ അബ്ദുൾ ഷമീമിനനേയും തൗഫീഖിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് തുടങ്ങി ഉടനെ തന്നെ ഓടയിൽ നിന്ന് തോക്ക് കണ്ടെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മുതലാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങിയത്.

അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്ത്
കളിയിക്കാവിളിയിലെ എഎസ്ഐ യുടെ  കൊലപാതക കേസ്  ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും. കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്‍നാട് നാഷണല്‍ ലീഗിന്‍റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്  ആക്രമണത്തിന് പദ്ധതിയിട്ടതിന്‍റെയും മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്‍റെയും തെളിവുകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button