Month: January 2020
- News
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവ്
മഞ്ചേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പരാതിയെ തുടർന്ന് നവംബർ പത്തിന് കാടാമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് അൻവർ സാദിഖ്.
Read More » - News
അഞ്ചലിൽ വിഷം കലർന്ന മരുന്ന് വിതരണം ചെയ്ത സംഭവം:വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ട മൂന്നു പേർ പിടിയിൽ
കൊല്ലം : അഞ്ചലിൽ വിഷം കലർന്ന വ്യാജ മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ 3 പേർ പിടിയിൽ. വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് തെലങ്കാന സ്വദേശികളായ 25 കാരൻ ബിരിയാല രാജു, 19 കാരൻ മോദം രാജു എന്നിവരും സംഘത്തിലെ പതിനാലു വയസുകാരനെയും ഏരൂർ പൊലീസ് പിടികൂടിയത്. കൊല്ലം അഞ്ചലിലെ ഏരൂരിൽ വീടുകൾ തോറും കയറിയിറങ്ങി മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത സംഘത്തിലുള്ള ആളുകളാണ് പിടിയിലായത്. എട്ടുപ്പേർ ഉൾപ്പെടുന്നതാണ് തട്ടിപ്പുസംഘം. ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതാണ് വ്യാജവൈദ്യസംഘം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇവർ വ്യാജമരുന്ന് നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റുള്ളവർ തെലങ്കാനയിലേക്ക് കടന്നെന്ന് സൂചന.
Read More » - News
സർവ്വകലാശാലയ്ക്ക് തിരിച്ചടി:പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്തണം ദില്ലി ഹൈക്കോടതി
ഡൽഹി : പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്താൻ ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നല്‍കി. ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.
Read More » - News
കാസറഗോഡ് അധ്യാപികയുടെ മരണം കൊലപാതകം;സഹ അദ്ധ്യാപകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു
കാസറഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അയാളുടെ ഡ്രൈവർ നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയെ കാണാതായ ദിവസം വെങ്കിട്ടരമണ കരന്തരെയും കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.
Read More » - Politics
ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഭാരവാഹി പട്ടികയെ അനിശ്ചിതത്വത്തിൽ ആക്കിയത്. 20 പാർലമെന്റ് മണ്ഡലം മാത്രമുള്ള കേരളത്തിൽ, ആറു വർക്കിങ് പ്രസിഡന്റ്മാർ അടക്കം 130 ഓളം വരുന്ന ഭാരവാഹി ലിസ്റ്റ് ആണ് കേരളം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ഇത്രയധികം ഭാരവാഹികൾ ഉള്ള ജംബോ ലിസ്റ്റ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധി അംഗീകരിച്ചില്ല. തുടർന്ന് വീണ്ടും നടന്ന മാരത്തോൺ ചർച്ചകളിൽ 130 ഉള്ളത് 45 ആയി വെട്ടിച്ചുരുക്കി എന്നാണ് അറിയാൻ കഴിയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കി കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് വീണ്ടും സമർപ്പിച്ചിരിക്കുന്നത്.
Read More »