Top Stories

പൊതു സ്ഥങ്ങളിൽ ബുർഖ ധരിക്കുന്നതും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയപാർട്ടികളും നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയിൽ മതത്തിന്‍റെയോ ഒരു പ്രത്യേക വിശ്വാസത്തിന്‍റെയോ ജനസമൂഹത്തിന്‍റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാർട്ടികളെയെല്ലാം രജിസ്ട്രേഷൻ റദ്ദാക്കാനും, പൊതുവിടങ്ങളിൽ ബുർഖ ഉപയോഗിക്കുന്നത് നിരോധിക്കാനും ശുപാർശ. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാർലമെന്‍ററി കാര്യസമിതിയാണ് പാർലമെന്‍റിൽ ഈ ശുപാർശ സമർപ്പിച്ചത്. എംപി മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ചയാണ് ഈ റിപ്പോർട്ട് പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വച്ചത്.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ, 250 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബുർഖ നിരോധിക്കാനും മതാടിസ്ഥാനത്തിലുള്ള പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുള്ളത്. ബുർഖ നിരോധിച്ച നിരവധി രാജ്യങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് മുഖം മറച്ച് ആരെങ്കിലും പ്രത്യക്ഷപ്പെട്ടാൽ ആളെ തിരിച്ചറിയാനാകുന്ന തരത്തിൽ മുഖാവരണം മാറ്റാൻ പൊലീസിന് അധികാരം നൽകണമെന്ന് ശുപാർശയിലുണ്ട്.
അത് അനുസരിച്ചില്ലെങ്കിൽ ഉടനടി പൊലീസിന് ഇയാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകണം എന്നും റിപ്പോർട്ടിൽ  ശുപാർശ ചെയ്യുന്നു.

മതാടിസ്ഥാനത്തിലോ, ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാർട്ടികൾ ഉടനടി മതാടിസ്ഥാനത്തിൽ പ്രവർത്തിക്കില്ല എന്ന് എഴുതിനൽകണമെന്നും അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അനുവദിക്കണമെന്നും ശുപാർശയിൽ പറയുന്നു. ഈ
ശുപാർശയിലൂടെ തമിഴ് വംശജരുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള നീക്കമാണ് ലക്ഷ്യമിടുന്നത്. കൂടാതെ മദ്രസകളിൽ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വർഷത്തിനകം സർക്കാർ നിഷ്കർഷിക്കുന്ന പഠനസമ്പ്രദായം സ്കൂളുകളിലേക്ക് മാറ്റണമെന്നും ശുപാർശയിലുണ്ട്.

നാഷണൽ തൗഹീദ് ജമാഅത്ത് എന്ന തദ്ദേശീയ ഭീകരസംഘടനയാണ് ശ്രീലങ്കയിൽ കഴിഞ്ഞ ഏപ്രിൽ 21-ാം തീയതി, മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ഒമ്പത് ചാവേറുകളെ അയച്ച് ഭീകരാക്രമണം നടത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിൽ, 258 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button