Month: February 2020

  • Top Stories
    Photo of അവിനാശി അപകടം: മരണസംഖ്യ 20 ആയി;മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ

    അവിനാശി അപകടം: മരണസംഖ്യ 20 ആയി;മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ

    കോയമ്പത്തൂർ: കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 20 പേർ മരിച്ചു എന്നാണ് പുതിയ വിവരം. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. റോസ്ലി (61പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്നി റാഫേൽ (39ഒല്ലൂർ,തൃശ്ശൂർ), കിരൺ കുമാർ, ഹനീഷ് ( തൃശ്ശൂർ), ശിവകുമാർ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു ( തുറവൂർ), നസീബ് മുഹമ്മദ് അലി ( തൃശ്ശൂർ), കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് 25 ഓളം പേർ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലാണ്. ഇവരിൽ പലരുടെയും അവസ്ഥ അതീവ ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ വച്ചാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

    Read More »
  • കമലഹാസന്റെ സിനിമാ സെറ്റിൽ അപകടം 3 പേർ മരിച്ചു

    ചെന്നൈ: കമലഹാസന്റെ ഇന്ത്യൻ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.ഒൻപതു പേർക്ക് പരുക്കേറ്റു.  പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സംവിധായകൻ ഷങ്കറിന് പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. മൻചാങ്(37), വാസു(35), റംസാൻ(43), അരുൺ പ്രശാന്ത്(24), കുമാർ(52), കലൈചിത്ര,ഗുണബാലൻ, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു 16 പേർ മരിച്ചു

    ചെന്നൈ: എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി എയർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു 16 പേർ മരിച്ചു. തിരിപ്പുർ അവിനാശിയിൽ വച്ചാണ് അപകടമുണ്ടായത്.അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. അപകടത്തിൽ 10 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന. പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    

    Read More »
  • News
    Photo of ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ട:റാവീസ് ഗ്രൂപ്പ്

    ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ട:റാവീസ് ഗ്രൂപ്പ്

    തിരുവനന്തപുരം : ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവീസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ ബിൽ തുകയായ എൺപത് ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ്‌ വേണ്ടെന്ന് വയ്ക്കുന്നത്. ലോക കേരള സഭയിൽ പങ്കെടുത്ത ഓരോ പ്രവാസിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തിൽ വന്ന് ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്‌കാരം തനിക്കില്ല. ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും യാതൊരു തുകയും ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഡോക്ടർ ബി രവിപിള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    Read More »
  • കൊല്ലം കല്ലുപാലത്തിൽ  നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

    കൊല്ലം : കൊല്ലം കല്ലുപാലത്തിൽ  നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികൾ തകർന്നുവീണ പാലത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം. പോലീസിന്റെയും ഫയർഫോഴ്സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്.

    Read More »
  • ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ഡോക്ടർ മരിച്ചു

    കുമളി: ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ഡോക്ടർ മരിച്ചു. ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ബിബിൻ ആണ് മരിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് ഡോക്ടർ ബിബിൻ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നെടുങ്കണ്ടത്തെ സുഹൃത്തിനെ സന്ദർശിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ചതുരംഗപ്പാറയ്ക്ക് സമീപത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലതുവശത്തെ ചെറിയ പാലത്തോട് ചേർന്നുള്ള കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. മൂടൽ മഞ്ഞ് മൂലം വഴി വ്യക്തമാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും, മറ്റ് വാഹനങ്ങളിൽ എത്തിയവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ.

    Read More »
  • കുഞ്ഞു മകന്റെ തലയടിച്ചു കൊന്ന കരിങ്കൽ ഭിത്തിയുൾപ്പെടെ കാട്ടിക്കൊടുത്ത് ശരണ്യ തെളിവെടുപ്പിൽ;പ്രതിഷേധവുമായി നാട്ടുകാർ

    കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കൽ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. കൊലപാതകം നടത്തിയത് ശരണ്യ തനിച്ചാണെന്നും ഭർത്താവ് പ്രണവിനോ ശരണ്യയുടെ കാമുകനോ സംഭവത്തിൽ പങ്കില്ലെന്നും കണ്ണൂർ സിറ്റി സി.ഐ. പി.ആർ. സതീഷ് പറഞ്ഞു. ശരണ്യയെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയേക്കും. കനത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. പൂർണമായും ശരണ്യ തെളിവെടുപ്പിൽ പോലീസിനോട് സഹകരിച്ചു. കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയ സ്ഥലവും കൊന്ന രീതിയും മറ്റും വിശദമായി ശരണ്യ പോലീസിന് വിവരിച്ചു കൊടുത്തു. ആദ്യം തയ്യിൽ കടപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് തെളിവെടുപ്പിന് കൊണ്ടുപോയത്.വീട്ടുകാരുടെ പ്രതിഷേധവും കൂട്ടനിലവിളിയായിരുന്നു ആ സമയത്തുണ്ടായത്. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് ശരണ്യയെ കൊണ്ടുപോയി. അവിടെയെത്തിച്ചേർന്ന ആളുകൾ തെളിവെടുപ്പിനു പിന്നാലെ ശരണ്യയെ കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പ്രതിഷേധവുമായെത്തിയവരിൽ അധികവും സ്ത്രീകളായിരുന്നു.

    Read More »
  • Top Stories
    Photo of സിഎജി റിപ്പോർട്ട് തെറ്റ്:തോക്കുകളും തിരകളും കാണാതായിട്ടില്ല;സംഭവിച്ചത് കണക്കിലെ പിഴവ്

    സിഎജി റിപ്പോർട്ട് തെറ്റ്:തോക്കുകളും തിരകളും കാണാതായിട്ടില്ല;സംഭവിച്ചത് കണക്കിലെ പിഴവ്

      തിരുവനന്തപുരം: തോക്കുകൾ  കാണാതായിട്ടില്ലന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തോക്കുകൾ കാണാതായതായുള്ള സിഎജി റിപ്പോർട്ട് തെറ്റാണെന്നും, തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറിൽ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏ ആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. തോക്കുകൾ നിലവിൽ ഉള്ള സ്ഥലങ്ങൾ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാണ് കണക്കിൽ തെറ്റുണ്ടാകാനുള്ള കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിൽ വരുത്തിയ തെറ്റുകൾ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാൽ ആയുധങ്ങൾ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോർട്ട് പറയുന്നു. സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും കൂടാതെ ഇവയുടെ വിവരങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഡി ജി പിക്ക് ഔദ്യോഗികവസതി  ഇല്ലാത്തതുകൊണ്ടാണ് വില്ല പണിഞ്ഞതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.പോലീസുകാർക്ക് കോട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റിയല്ല ഡിജിപിക്ക് വില്ല പണിതതെന്നും റിപ്പോർട്ടിൽ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ ഓപ്പൺ ടെൻഡർ വിളിക്കാത്തത് സുരക്ഷാ കാരണം മുൻനിർത്തിയാണ് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുവേ ഡിജിപിക്കെതിരെ ഉള്ള എല്ലാ ആരോപണങ്ങളെയും പ്രതിരോധിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതേസമയം പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐജി. എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ, 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം. ഐജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകുന്ന സംഘത്തിൽ എസ്പിയും ഡിവൈഎസ്പിമാരും ഉൾപ്പെടെ 15…

    Read More »
  • News
    Photo of വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു;ആളപായമില്ല

    വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു;ആളപായമില്ല

    വർക്കല: വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു. തിരുവമ്പാടി പാപനാശം ബീച്ച് റിസോര്‍ട്ടും ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. റിസോര്‍ട്ടിനോട് ചേര്‍ന്നുളള ബോട്ട്മാന്‍ കഫെയെന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. ഓല, മുള, പരമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചതായിരുന്നു ബോട്ട്മാന്‍ കഫെ. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്കും റിസോര്‍ട്ടിലേക്കും തീ പടരുകയായിരുന്നു . കഫെയുടെ സമീപമുള്ള ബിന്ദുസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കാശ്മീരി ഷോപ്പുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. അപകടമുണ്ടായ ഉടൻ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല.

    Read More »
  • News
    Photo of ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം:അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

    ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം:അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

    മലപ്പുറം : 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവത്തിൽ അവസാനം മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം പോലീസിനെ അറിയിച്ചു. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. 9 വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികളാണ് തിരൂരിൽ മരിച്ചത്. അവസാനം മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയം തോന്നിയ അയൽവാസിയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അവസാനം മരിച്ച 93 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ആർ.ഡി.ഒ, ഡി.വൈ.എസ്.പി, ഫോറൻസിക് സർജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന പ്രാഥമിക വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ദുരൂഹതകളില്ലെന്നും ബലപ്രയോഗം നടന്നതിന്‍റെയോ വിഷാംശത്തിന്‍റെയോ അടയാളങ്ങളില്ലെന്നും പോലീസിനെ ധരിപ്പിച്ചു. കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

    Read More »
Back to top button