Month: February 2020

  • ഡൽഹി ശാന്തമാകുന്നു; മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു;സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി

    ന്യൂഡൽഹി : ഡൽഹി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. 50 പോലീസുകാർ ഉൾപ്പടെ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ നിരവധിപേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരിൽ വലിയൊരു പങ്കിനും ശരീരത്തിൽ വെടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞവരാണ് ഇന്ന് രാവിലെ മരിച്ചത്. അതേസമയം ഡൽഹിയിൽ സംഘർഷത്തിന് അയവു വന്നു. സ്ഥിതിഗതികൾ പൊതുവെ നിയന്ത്രണവിധേയമാണ് സംഘർഷം പടർന്നുപിടിച്ച  മേഖലകളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡല്ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്ന ജാഫർ അബാദ് മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞുപോയി. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

    Read More »
  • Top Stories
    Photo of ഡൽഹി കലാപം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു;സ്ഥിതി നിയന്ത്രണ വിധേയം

    ഡൽഹി കലാപം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു;സ്ഥിതി നിയന്ത്രണ വിധേയം

    ന്യൂഡൽഹി: സംഘർഷം വ്യാപകമായ വടക്ക് കിഴക്കൻ ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അക്രമം പടർന്നുപിടിച്ച സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക് എന്നീ പ്രദേശിങ്ങളിൽ ചൊവ്വാഴ്ച അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തി സുരക്ഷാനടപടികൾ വിലയിരുത്തി. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അജിത് ഡോവൽ ഡൽഹി കമ്മീഷണർ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സ്പെഷ്യൽ കമ്മീഷണർ എസ്എൻ ശ്രീവാസ്ത, നോർത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സംഘർഷ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി.വടക്ക് കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥിതിഗതികൾ പൊതുവെ നിയന്ത്രണവിധേയമാണ് സംഘർഷം പടർന്നുപിടിച്ച  മേഖലകളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്ന ജാഫർ അബാദ് മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞുപോയി. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ 13 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 48 പോലീസുകാരുൾപ്പെടെ 200ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായതായി ഡൽഹി പോലീസ് അറിയിച്ചു.

    Read More »
  • News
    Photo of കളക്ടര്‍ പളളി ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കളക്ടര്‍ പളളി ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ്  സർക്കാർ വാദം. കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു. വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസിൽ ആയിരുന്നു കോടതി ജില്ലാ കളക്ടറെ രൂക്ഷമായി ശാസിച്ചത്. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്നലെ സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയത്. കോടതി വിമര്‍ശനത്തിന് പിന്നാലെ  ജില്ലാ കളക്ടർ നേരിട്ടെത്തി. തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്‍റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ സമയം ആവശ്യപ്പെട്ട കളക്ടറോട് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

    Read More »
  • News
    Photo of വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:ഡി ജി പി

    വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:ഡി ജി പി

    തിരുവനന്തപുരം: വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. വർഗീയതയും വിദ്വേഷവും നിറഞ്ഞ സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന നടപടികളിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്… Posted by State Police Media Centre Kerala on Tuesday, February 25, 2020

    Read More »
  • മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ അന്തരിച്ചു

    കോഴിക്കോട് : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ(73) അന്തരിച്ചു. അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ. മൃതദേഹം കാരപ്പറമ്പിലെ വീട്ടിലെത്തിക്കും.സംസ്കാരം വ്യാഴാഴ്ച കടിയങ്ങാട് തറവാട്ട് വളപ്പിൽ. അർബുദ രോഗബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു. മൃതദേഹം നാളെ 2 മണിക്ക് കോഴിക്കോട് ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 വർഷത്തോളം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ആയിരുന്നു. 1998 ൽ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തു. 2001ലെ എകെ ആന്റണി മന്ത്രിസഭയിൽ ടൂറിസം ആരോഗ്യം വകുപ്പ് മന്ത്രിയായിരുന്നു. യുഡിഎഫ് ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു.

    Read More »
  • Top Stories
    Photo of ലോകം മുഴുവൻ ഉറ്റുനോക്കിയ സന്ദർശനം പൂർത്തിയായി;ഡൊണാൾഡ് ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങി

    ലോകം മുഴുവൻ ഉറ്റുനോക്കിയ സന്ദർശനം പൂർത്തിയായി;ഡൊണാൾഡ് ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങി

    ന്യൂഡൽഹി : രണ്ടുദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങി. ലോകം മുഴുവൻ ഉറ്റുനോക്കിയ സന്ദർശനത്തിനാണ് ഇന്ത്യ സാക്ഷിയായത്. തിങ്കളാഴ്ച രാവിലെ 11:40 ഓടുകൂടി അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിലെത്തിയ കുടുംബവും സബർമതി ആശ്രമം സന്ദർശിച്ചാണ് ഇന്ത്യാസന്ദർശനം തുടങ്ങിയത്. തുടർന്ന് മൊട്ടേര സ്റ്റേഡിയത്തിലെത്തിയ ട്രംപിനും  കുടുംബത്തിനും ഒന്നേകാൽ ലക്ഷത്തിലധികം ജനങ്ങൾ അണിനിരന്ന ആവേശകരമായ സ്വീകരണമാണ് നമസ്തേ ട്രംപ് എന്ന പേരിൽ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഒരുമണിക്കൂറോളം നമസ്തേ ട്രമ്പിൽ  പങ്കെടുത്ത ട്രംപ് എനിക്ക് നൽകിയ ആവേശകരമായ സ്വീകരണത്തിൽ നന്ദി പറഞ്ഞു. ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്നും അമേരിക്കൻ ജനതയ്ക്കും തനിക്കും വേണ്ടപ്പെട്ടവരാണെന്ന് ട്രംപ് അടിവരയിട്ട് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തെയും ഇന്ത്യയുടെ പൈതൃകത്തെയും മുക്തകണ്ഠം പ്രശംസിക്കാൻ ട്രംപ് അവസരം ഉപയോഗിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപിതാവ് ഉറങ്ങുന്ന രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണായക കൂടിക്കാഴ്ച. 300 കോടി ഡോളറിന്റെ പ്രതിരോധ കരാറുകളിൽ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വയ്ച്ചു. നിർണായകമായ പല തീരുമാനങ്ങളും ഈ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞു. തുടർന്ന് നടന്ന സംയുക്ത വാർത്താസമ്മേളനത്തിലും വൈകുന്നേരം ട്രംപ് ഒറ്റയ്ക്ക് നടത്തിയ വാർത്താസമ്മേളനത്തിലും നരേന്ദ്ര മോദിയെയും ഇന്ത്യയെയും ശക്തമായി പിന്തുണച്ചുകൊണ്ടുള്ള നിലപാടുകളാണ് ഡൊണാൾഡ് ട്രംപ് കൈക്കൊണ്ടത്. ഭീകരവാദത്തിനെതിരെയും ഇരുരാജ്യങ്ങളുടെയും സമഗ്ര വികസനത്തിനും ഒറ്റക്കെട്ടായി ഇന്ത്യയും അമേരിക്കയും മുന്നോട്ടുപോകുമെന്ന് ട്രംപ് അടിവരയിട്ട് പറഞ്ഞു. ശേഷം വൈകിട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ഗംഭീര അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപും കുടുംബവും പൂർണ സംതൃപ്തിയോടെയും സന്തോഷത്തോടെയും ആണ് തിരികെ അമേരിക്കയിലേക്ക് മടങ്ങിയത്. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് മാത്രമായി നടത്തിയ ഈ ദ്വിദിന സന്ദർശനം, ദീർഘകാലത്തേക്കുള്ള ഇന്ത്യ അമേരിക്കൻ ആത്മബന്ധത്തിനാണ് അടിത്തറപാകിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെ ബന്ധം…

    Read More »
  • “ഒരു പക്കാ നാടൻ പ്രേമ കഥ” യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു

    എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന “ഒരു പക്കാ നാടൻ പ്രേമ കഥ “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

    Read More »
  • ഡൽഹി കലാപം: മരണം13,ഡൽഹിയിൽ ഷൂട്ട്‌ അറ്റ് സൈറ്റ് ഓർഡർ,മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വ്യാജം

      ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ മരണം 13 ആയി. 70 ൽ അധികം ആളുകൾക്ക് വെടിയേറ്റ് ഗുരുതര പരിക്കേറ്റു. 150 ൽ അധികം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. 100ൽ അധികം വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും തീവയ്ച്ചു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. ദില്ലി കലാപത്തിനിടെ  വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽനിന്ന് ഘാസിയാബാദിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മീഷണറായി എസ്.എൻ. ശ്രീവാസ്തവ ഐ.പി.എസിനെ അടിയന്തരപ്രാധാന്യത്തോടെ നിയമിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

    Read More »
  • കണ്ണൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു

    കണ്ണൂർ: പേരാവൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4.15- ഓടെ കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിലാണ്  അപകടം. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയായിരുന്നു അപകടം. സഹോദരങ്ങൾ: സൽമാൻ, ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച.

    Read More »
  • Top Stories
    Photo of 22000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചെന്ന് ട്രംപ്

    22000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചെന്ന് ട്രംപ്

    ന്യൂഡൽഹി: 22000 കോടി രൂപയുടെ  പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചെന്ന് ട്രംപ്. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ്  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  ഇക്കാര്യം പ്രഖ്യാപിച്ചത്. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കണമെന്ന് ട്രംപും തീവ്രവാദത്തിനെതിരെയുള്ള ഇരുവരുടെയും നിലപാട്  വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്ന് ധാരണാ പത്രങ്ങളിൽ ഒപ്പിട്ടു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മൂന്ന് മേഖലകളിലെ ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും മാനസിക ആരോഗ്യ രംഗത്തെ സഹകരണത്തിനും  പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി. ആഭ്യന്തര സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കും. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തി വാണിജ്യ ചർച്ചകൾക്ക് രൂപം നൽകുമെന്ന് മോദി വ്യക്തമാക്കി.

    Read More »
Back to top button