Month: February 2020

  • Top Stories
    Photo of മഠത്തിൽവെച്ച് കടന്നുപിടിച്ചു,വീഡിയോ കോളിലൂടെ ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചു:ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വീണ്ടും ലൈംഗിക ആരോപണം

    മഠത്തിൽവെച്ച് കടന്നുപിടിച്ചു,വീഡിയോ കോളിലൂടെ ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചു:ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വീണ്ടും ലൈംഗിക ആരോപണം

    കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. കന്യാസ്ത്രീ ബലാത്സംഗ കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തിൽവെച്ച് ബിഷപ്പ് കടന്നുപിടിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ ബിഷപ്പ് ഫ്രാങ്കോ നിർബന്ധിച്ചെന്നും കന്യാസ്ത്രി നൽകിയ മൊഴിയിൽ പറയുന്നു. ബിഹാറിൽ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി.

    Read More »
  • പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന് ബി.എസ് യെദ്യൂരപ്പ

    ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. അമുല്യയടക്കമുള്ള ആളുകളെ ചില സംഘങ്ങൾ വളർത്തികൊണ്ടുവരികയാനെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണമെന്നും യദ്യൂരപ്പ പറഞ്ഞു. അമുല്യയ്ക്ക് നക്സൽ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ടന്നും  അമുല്യയെ ശിക്ഷിക്കണമെന്നും യദ്യൂരപ്പ പറഞ്ഞു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിയിലാണ് അമുല്യ ലിയോൺ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇവരെ.

    Read More »
  • Top Stories
    Photo of അയോധ്യ:സർക്കാർ അനുവദിച്ച 5 ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്;തീരുമാനം കോടതി ഉത്തരവിനെ മാനിച്ച്

    അയോധ്യ:സർക്കാർ അനുവദിച്ച 5 ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്;തീരുമാനം കോടതി ഉത്തരവിനെ മാനിച്ച്

    ലക്നൗ: അയോധ്യയിൽ പള്ളി പണിയുന്നതിന് സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്. വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഭൂമി സ്വീകരിക്കുന്നതെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി. നവംബർ ഒമ്പതിന്റെ സുപ്രീംകോടതി വിധിയിൽ യു.പി സർക്കാർ ഭൂമി കണ്ടെത്തി തങ്ങൾക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. അതിനാൽ ഭൂമി സ്വീകരിക്കാതിരിക്കാൻ തങ്ങൾക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകുമെന്നും വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു.

    Read More »
  • എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ചു

    മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ  വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു  പൊട്ടിച്ചു. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന്റെ  കർണ്ണപടം പൊട്ടി  ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ചു സീനിയർ വിദ്യാർഥികളെ കോടതി റിമാൻഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർ താമസിക്കുന്ന മുറിയിലെ ശുചിമുറികൾ  വൃത്തിയാക്കാൻ വിസമ്മതിച്ചതിൽ  പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും അറിയിച്ചതോടെ വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • തിരുപ്പൂർ അവിനാശി അപകടം:ലോറിയുടെ ടയർ പൊട്ടിയതല്ല ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം

    ചെന്നൈ: തിരുപ്പൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തിനു കാരണം ഉറങ്ങിപ്പോയതാണെന്ന് അപകടമുണ്ടാക്കിയ കണ്ടൈനർ ലോറി ഡ്രൈവർ ഹേമരാജിന്റെ മൊഴി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പോലീസിൽ അറിയിച്ചു. വാഹനാപകടത്തിന് കാരണം കണ്ടെയ്നർ ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.അറസ്റ്റിലായ കണ്ടെയ്നർ ലോറി ഡ്രൈവര്‍ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    Read More »
  • News
    Photo of സിഎജി റിപ്പോർട്ടിനെതിരെ ഐഎഎസ് ഐപിഎസ് അസോസിയേഷൻ

    സിഎജി റിപ്പോർട്ടിനെതിരെ ഐഎഎസ് ഐപിഎസ് അസോസിയേഷൻ

    തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ ഡി ജി പി ക്കെതിരെ കടുത്ത പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ  പ്രതിഷേധവുമായി ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന്  ഐഎഎസ് ഐപിഎസ് അസോസിയേഷൻ. ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങൾക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഐ എ എസ്, ഐ പി എസ് അസോസിയേഷന്റെ സംയുക്തപ്രസ്താവനയിൽ പറയുന്നു.

    Read More »
  • Top Stories
    Photo of തിരുപ്പൂർ അപകടം:19പേർ മരിച്ചതിൽ18പേരും മലയാളികൾ;മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി

    തിരുപ്പൂർ അപകടം:19പേർ മരിച്ചതിൽ18പേരും മലയാളികൾ;മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി

    തിരുവനന്തപുരം: തിരുപ്പൂർ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു. 19പേർ മരിച്ചതിൽ18പേരും  മലയാളികളാണ്. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചൻ കെ.എ (40) എറണാകുളം ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം, ബിനു ബൈജു (17) എറണാകുളം, കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം.എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചവരിൽപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാനായി 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പത്ത് ‘കനിവ്’ 108 ആംബുലൻസുകളും പത്ത് സാധാരണ ആംബുലൻസുകളുമാണ് സർക്കാർ അയച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും ഇവരെ കേരളത്തിൽ എത്തിച്ച് ചികിത്സ നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ തിരുപ്പൂരിലെത്തിയിട്ടുണ്ട്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി…

    Read More »
  • തിരുപ്പൂർ അപകടം:മരിച്ചവരെ എല്ലാം തിരിച്ചറിഞ്ഞു;പലരുടെയും ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി

    കോയമ്പത്തൂർ : കെഎസ്ആർടിസി ബസിലേക്ക് കണ്ടൈനർ ലോറി ഇടിച്ചു കയറി മരിച്ചവരിൽ 18 പേരും മലയാളികൾ. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.25 പേർ പരിക്കുകളോടെ ആശുപത്രിയിൽ. ഇതിൽ 2 പേരുടെ നില ഗുരുതരം. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസർവ് ചെയ്തിരുന്നത്.അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി  ബസിന്റെ റിസർവേഷൻ ചാർട്ട്. ഇതിൽ പ്രത്യേകം അടയാളപ്പെടുത്തിയ പെരുകാർ മരിച്ചുവെന്ന് സ്ഥിതീകരിച്ചവരാണ്.  1.ഐശ്വര്യ (28) – എറണാകുളം2.ഗോപിക ടി.ജി. – എറണാകുളം3.കരിഷ്മ കെ. – എറണാകുളം4.പ്രവീൺ എം.വി – എറണാകുളം5.നസീഫ് മുഹമ്മദ് അലി (24)- തൃശ്ശൂർ6.എംസി മാത്യു- എറണാകുളം7.സന്തോഷ് കുമാർ.കെ – പാലക്കാട്8.തങ്കച്ചൻ കെ.എ- എറണാകുളം9.രാഗേഷ്  (35)- പാലക്കാട്10.ആർ.ദേവി ദുർഗ – എറണാകുളം11.ജോഫി പോൾ.സി- തൃശ്ശൂർ12.അലൻ സണ്ണി- തൃശ്ശൂർ13.പ്രതീഷ് കുമാർ- പാലക്കാട്14.സനൂപ് – എറണാകുളം15.റോസിലി  – പാലക്കാട്‌ 16.സോന സണ്ണി – തൃശ്ശൂർ17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ18.മാനസി മണികണ്ഠൻ- എറണാകുളം19.ജോർദിൻ പി സേവ്യർ – എറണാകുളം20.അനു മത്തായി – എറണാകുളം21.ഹനീഷ് – തൃശ്ശൂർ 22.ജിസ്മോൻ ഷാജു – എറണാകുളം23.മധുസൂദന വർമ – തൃശ്ശൂർ24.ആൻ മേരി – എറണാകുളം25.അനു കെവി – തൃശ്ശൂർ26.ശിവകുമാർ – പാലക്കാട്27.ബിൻസി ഇഗ്നി – എറണാകുളം28.ഇഗ്നി റാഫേൽ -എറണാകുളം29.ബിനു ബൈജു – എറണാകുളം30.യേശുദാസ് കെ.ഡി – തൃശ്ശൂർ31.ജിജേഷ് മോഹൻദാസ് – തൃശ്ശൂർ32.ശിവശങ്കർ.പി – എറണാകുളം33.ജെമിൻ ജോർജ് ജോസ് – എറണാകുളം34.ജോസ്കുട്ടി ജോസ് – എറണാകുളം35.അജയ് സന്തോഷ് – തൃശ്ശൂർ36.തോംസൺ ഡേവിസ് – തൃശ്ശൂർ37.രാമചന്ദ്രൻ- തൃശ്ശൂർ38.മാരിയപ്പൻ – തൃശ്ശൂർ39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂർ40.റാസി സേട്ട് – എറണാകുളം41.അലെൻ ചാൾസ് – എറണാകുളം42.വിനോദ് –…

    Read More »
  • News
    Photo of പീഢനക്കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

    പീഢനക്കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

    കോട്ടയം: പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ. ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ(44)ആണ് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് തന്നെ പോക്സോ കേസിൽ കുടുക്കിയതെന്ന് മൃതദേഹത്തിനടുത്തുനിന്നും  ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 16 വിദ്യാര്‍ത്ഥികളായിരുന്നു  സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു . കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായില്ല. തുടർന്ന് രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

    Read More »
  • News
    Photo of അനധികൃത സ്വത്ത് സമ്പാദനം:മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

    അനധികൃത സ്വത്ത് സമ്പാദനം:മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

    തിരുവനന്തപുരം : മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിലെ മറ്റു പ്രതികളായ ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ.എസ്. ഹരികുമാർ എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിഎസ് ശിവകുമാറിനും പ്രതികൾക്കുമെതിരെ ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. വിഎസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലൻസിന്റെ എഫ്‌ഐആറിൽ പറയുന്നു. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ വിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

    Read More »
Back to top button