Month: March 2020

  • Top Stories
    Photo of തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്;45 പേര്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവർ

    തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്;45 പേര്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവർ

    ചെന്നൈ : തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 45 പേര്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേരാണ് രോഗബാധയുള്ള മറ്റുള്ളവര്‍. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരു എണ്ണം 124 ആയി. ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത 1,500 തമിഴ്നാട് സ്വദേശികളിൽ 1130 പേർ മാത്രമാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയതെന്ന് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് വ്യക്തമാക്കി. ബാക്കിയുളളവർ ഡൽഹിയിൽ തന്നെ കഴിയുകയായിരുന്നു.

    Read More »
  • Uncategorized
    Photo of ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം

    ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം

    തിരുവനന്തപുരം : മദ്യാസക്തിയുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം എക്‌സൈസ് പാസ് ലഭിക്കുന്നവരുടെ വീട്ടില്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യം എത്തിച്ചു നല്‍കും. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി. വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉള്ള രോഗിയാണെന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടി ഉണ്ടങ്കിൽ മാത്രമേ മദ്യം വീട്ടിലെത്തൂ. കുറിപ്പടിയില്‍ ഒപ്പും സീലും നിര്‍ബന്ധമാണ്. ഈ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ എത്തി പെര്‍മിറ്റ് വാങ്ങണം. തുടര്‍ന്ന് ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പറേഷനു കൈമാറും. പകര്‍പ്പിലുള്ള രോഗിയുടെ ഫോണ്‍ നമ്പരിലേക്ക് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് മദ്യം നല്‍കും. ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ ഏഴു ദിവസത്തിനു ശേഷം മാത്രമേ പിന്നീട് മദ്യം ലഭിക്കുകയുള്ളു. അതേസമയം, എറണാകുളത്ത് എട്ടു പേരും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നു പേരും കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലെത്തി. തൃശൂരില്‍ രണ്ടു പേരും വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആളുകളും അപേക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു. ഇവരില്‍ വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി വന്നവരുടെ അപേക്ഷ തള്ളി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

    Read More »
  • സമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന് വ്യാജപ്രചരണം; ഒരാൾ അറസ്റ്റിൽ

    തൃശ്ശൂർ : സമൂഹിക അടുക്കളകളിൽ കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആളെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കോലോത്തുംപറമ്പിൽ അബ്ദുറഹ്മാൻ കുട്ടിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മറ്റി, ബിജെപി എടത്തുരുത്തി പഞ്ചായത്ത് കമ്മറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി എന്നിവരാണ് പൊലീസിന് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുത്. അവർ സാമൂഹിക അടുക്കളയിൽ വിഷം കലർത്തുമെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.

    Read More »
  • Top Stories
    Photo of കൊല്ലത്ത് കോവിഡ് സ്ഥിതീകരിച്ചത് പ്രാക്കുളം സ്വദേശിയായ രോഗിയുടെ ബന്ധുവിന്

    കൊല്ലത്ത് കോവിഡ് സ്ഥിതീകരിച്ചത് പ്രാക്കുളം സ്വദേശിയായ രോഗിയുടെ ബന്ധുവിന്

    കൊല്ലം : കൊല്ലത്ത് ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. കൊല്ലത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ അടുത്ത ബന്ധുവായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. 43  വയസ്സുള്ള ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലായിരുന്നു. ഇവർ നേരത്തെ കോവിഡ് ബാധിച്ച പ്രാക്കുളം സ്വദേശിയുടെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നതാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കും. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം ജില്ലയിലെ 8 പേർ നിരീക്ഷണത്തിലാണ്. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും

    സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ( ഏപ്രിൽ 1) സൗജന്യ റേഷൻ വിതരണം ആരംഭിക്കും. റേഷൻ കടകളിൽ തിരക്കുണ്ടാകാൻ പാടില്ല. ഒരു സമയം അഞ്ചുപേരെ ഉണ്ടാകാൻ പാടുള്ളൂ. ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നാളെ ബുധനാഴ്ച (ഏപ്രിൽ 1ന്) 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കാവും റേഷൻ വിതരണം. വ്യാഴാഴ്ച 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കും, വെള്ളിയാഴ്ച 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്കും, ശനിയാഴ്ച 6, 7 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കും, ഞായറാഴ്ച 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്കും സൗജന്യ റേഷൻ വാങ്ങാം.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 7 പേർക്കു കൂടി കൊറോണ

    സംസ്ഥാനത്ത് ഇന്ന് 7 പേർക്കു കൂടി കൊറോണ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവും കൊല്ലം,തൃശ്ശൂർ,കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 1,63,129 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് . ഇതിൽ 1,62,471 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 658 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു. ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of പത്തനംതിട്ടയിൽ നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി

    പത്തനംതിട്ടയിൽ നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി

    പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 14ന് അർധരാത്രി വരെ നീട്ടി ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിട്ടു. കോവിഡ് വ്യാപനം ഇന്ത്യയിൽ കൂടുതലുള്ള 10 സ്ഥലങ്ങളിൽ ഒന്നായി പത്തനംതിട്ടയെ അടയാളപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടാൻ തീരുമാനമായത്.

    Read More »
  • Top Stories
    Photo of പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിടൽ

    പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിടൽ

    തിരുവനന്തപുരം : പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പഞ്ചായത്തുകളിലെയാളുകളും പരിപൂർണ്ണമായും മൂന്നാഴ്ച ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോടുമായി ബന്ധപ്പെടുന്ന അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപ്പറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാമാണ് ക്വാറന്റിനിൽ പോകേണ്ടത്. കോവിഡ് ബാധിച്ചു മരിച്ച പോത്തൻകോട് സ്വദേശിയുടെ സമ്പർക്ക ലിസ്റ്റ് പൂർണ്ണമായി അറിയാൻ കഴിയാത്തതു കൊണ്ടാണ് പോത്തൻകോട് പഞ്ചായത്തും സമീപ പ്രദേശങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് തീരുമാനമുണ്ടായത്.  പോത്തൻകോട് സ്വദേശി കൊറോണ ബാധിതനായി മരിച്ച സാഹചര്യത്തിൽ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി. മരിച്ച അബ്ദുൾ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ എല്ലാവരുടെയും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു. മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നു. വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

    Read More »
  • News
    Photo of യുഎഇയില്‍ ജൂണ്‍ വരെ സ്‌കൂള്‍ പഠനം വീട്ടിലിരുന്ന്

    യുഎഇയില്‍ ജൂണ്‍ വരെ സ്‌കൂള്‍ പഠനം വീട്ടിലിരുന്ന്

    ദുബായ് : യുഎഇയില്‍ ജൂണ്‍ മാസം വരെ സ്‌കൂള്‍ പഠനം വീട്ടിലിരുന്ന് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ് അനുമതി. കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ കോവിഡ്​​ ബാധിച്ച്‌​ ഒരു മരണം കൂടി

    കേരളത്തില്‍ കോവിഡ്​​ ബാധിച്ച്‌​ ഒരു മരണം കൂടി

    തിരുവനന്തപുരം : കേരളത്തില്‍ കോവിഡ്​ 19 വൈറസ്​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട്​ സ്വദേശി അബ്​ദുല്‍ അസീസ്​(68) ആണ്​ മരിച്ചത്​. അബ്​ദുല്‍ അസീസി​​​​​​​​ന്റെ ആരോഗ്യ നില ഗുരുതരമാണെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്​തമാക്കിയിരുന്നു. ഇതോടെ കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചവരുടെ എണ്ണം 2 ആയി. ഇന്നലെ അര്‍ധരാത്രിയോടെയാണ്​ മരണം സംഭവിച്ചത്​. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ, വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കു​മ്പോൾ തന്നെ ഇയാളുടെ നില ഗുരുതരമായിരുന്നു.  കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. എന്നാല്‍, ഇയാള്‍ക്ക്​ എങ്ങനെയാണ്​ രോഗം ബാധിച്ചതെന്നത്​ സംബന്ധിച്ച്‌​ ആരോഗ്യവകുപ്പിനും വ്യക്​തതയില്ല. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത് എന്നാണ് വിലയിരുത്തൽ. വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്ക് മാറ്റുകയായിരുന്നു.

    Read More »
Back to top button