News

വിദ്യാർഥികളായ കമിതാക്കൾ പാറക്കെട്ടിൽ മരിച്ച നിലയിൽ

ഇടുക്കി : വിദ്യാർഥികളായ കമിതാക്കളെ പാറക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് കെ. ജിനു, മുളപ്പുറം കൂനംമാനിയിൽ മെറിൻ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിൻമുടിയിൽ നിന്നു ചാടി ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടിൽ നിന്നു കാണാതായെന്നു ബന്ധുക്കൾ കരിമണ്ണൂർ പൊലീസിൽ ഇന്നലെ രാവിലെ പരാതി നൽകിയിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വെളളിയാമറ്റം ടവറിനു കീഴിൽ ആണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിൻമുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടന്ന  പരിശോധനയിൽ പാറക്കെട്ടിൽ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയിൽ മൃതദേഹങ്ങൾ കണ്ടെത്തി.

ഇരുവരുടെയും ശരീരങ്ങൾ ഷാൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ മുകളിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തട്ടക്കുഴ ഗവ. വിഎച്ച്എസ്എസിൽ കഴിഞ്ഞ വർഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മെറിൻ ആന്ധ്രയിൽ നഴ്സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിൻ ആന്ധ്രയിൽ നിന്നു വീട്ടിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button