Month: March 2020

  • News
    Photo of കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി ബസിൽ കയറി;ബസിലുണ്ടായിരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ

    കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി ബസിൽ കയറി;ബസിലുണ്ടായിരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ

    തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്നും കൊറോണ  നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി. തുടർന്ന് ആളെ പോലീസ് കെഎസ്ആർടിസി ബസിൽ നിന്നും പിടികൂടി. പാതി വഴിക്ക് യാത്ര അവസാനിപ്പിച്ച ബസിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന 26 പേർ  വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശിയാണ് ചാടിപ്പോയത്. തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയ ഇയാള്‍ കിളിമാനൂർ ഭാഗത്തേക്കുള്ള ബസിൽ കയറി. ഈ സമയം ബസ്റ്റാന്‍ഡില്‍ എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കയ്യില്‍ ക്വാറന്റയിൻ ചെയ്തിന്റെ സ്റ്റിക്കറും വസ്ത്രത്തിന്റെ നിറവും അടയാളവും ആണ് ആളെ എളുപ്പം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് ഇയാളെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജില്‍ തിരികെ എത്തിച്ചു.

    Read More »
  • വിദ്യാർഥികളായ കമിതാക്കൾ പാറക്കെട്ടിൽ മരിച്ച നിലയിൽ

    ഇടുക്കി : വിദ്യാർഥികളായ കമിതാക്കളെ പാറക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് കെ. ജിനു, മുളപ്പുറം കൂനംമാനിയിൽ മെറിൻ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിൻമുടിയിൽ നിന്നു ചാടി ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടിൽ നിന്നു കാണാതായെന്നു ബന്ധുക്കൾ കരിമണ്ണൂർ പൊലീസിൽ ഇന്നലെ രാവിലെ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വെളളിയാമറ്റം ടവറിനു കീഴിൽ ആണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിൻമുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടന്ന  പരിശോധനയിൽ പാറക്കെട്ടിൽ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇരുവരുടെയും ശരീരങ്ങൾ ഷാൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ മുകളിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തട്ടക്കുഴ ഗവ. വിഎച്ച്എസ്എസിൽ കഴിഞ്ഞ വർഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മെറിൻ ആന്ധ്രയിൽ നഴ്സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിൻ ആന്ധ്രയിൽ നിന്നു വീട്ടിൽ എത്തിയത്.

    Read More »
  • Top Stories
    Photo of ജനതാ കർഫ്യൂ ആരംഭിച്ചു; സഹകരിച്ച്‌ രാജ്യം

    ജനതാ കർഫ്യൂ ആരംഭിച്ചു; സഹകരിച്ച്‌ രാജ്യം

    ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കർഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. വ്യോമ ട്രെയിൻ ഗതാഗതങ്ങൾ ഏതാണ്ട് പൂർണമായും നിർത്തിവയ്ച്ചിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും വീട്ടിനുള്ളിൽ തന്നെയാണ്. അവശ്യ സർവീസുകൾ ഒഴിച്ചു മറ്റൊന്നും പ്രവർത്തിയ്ക്കുന്നില്ല. കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു. സംസ്ഥാനത്ത് കെ എസ് ആർ ടി സി സർവീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങുന്നില്ല മെട്രോ പാസഞ്ചർ ട്രെയിൻ എന്നിവയൊന്നും സർവീസ് നടത്തുന്നില്ല. ഹോട്ടലുകൾ, ബാറുകൾ, മദ്യശാലകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയൊന്നും പ്രവർത്തിക്കുന്നില്ല.

    Read More »
  • Top Stories
    Photo of പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകർഫ്യൂ ദിനം മുഖ്യമന്ത്രിയുടെ ആഹ്വാനം പോലെ സ്വന്തം പരിസരം ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം

    പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകർഫ്യൂ ദിനം മുഖ്യമന്ത്രിയുടെ ആഹ്വാനം പോലെ സ്വന്തം പരിസരം ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം

    തിരുവനന്തപുരം : പ്രധാനമന്ത്രി നാളെ രാജ്യത്ത് ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യത്ത് കൊറോണ  പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തിൽ ഏർപ്പെടാൻ വേണ്ടിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. അത് രാജ്യത്ത് കൊറോണ പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിലാണ്. സ്വയം നിയന്ത്രണം പൊതുജനങ്ങൾ ഏറ്റെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം പോലെ ജനതാ കർഫ്യൂ ദിനം സ്വന്തം പരിസരം ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. കേരളത്തിൽ ജനത കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാകർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരളാപോലീസ്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 52 ആയി. കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറു പേർ കാസർകോടും മൂന്ന് പേർ എറണാകുളം ജില്ലയിലുമാണ്. 228 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കാസര്‍ഗോട്ടെ ഗോഗബാധിതരില്‍ അഞ്ചുപേര്‍ ജനറല്‍ ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്.

    Read More »
  • Top Stories
    Photo of കൊറോണ:നിർദ്ദേശം അവഗണിച്ച് തുറന്ന കടകൾ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു

    കൊറോണ:നിർദ്ദേശം അവഗണിച്ച് തുറന്ന കടകൾ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു

    കാസറഗോഡ് : കോവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെടുകയായിരുന്നു. ഇന്നലെ മത്രം കാസറഗോഡ് 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. ജില്ലയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിലുള്ള ഏരിയാൽ സ്വദേശി ഇപ്പോഴും അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചു. കടകൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. 8 പേർക്കെതിരെ കേസെടുത്തു. 2 മിൽമ ബൂത്തുകളുടെ ഏജൻസി ക്യാൻസൽ ചെയ്യാൻ നിർദ്ദേശം നൽകി. കളക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് കടകൾ അടയ്പ്പിക്കുന്നത്. സർക്കാർ നിർദ്ദേശം അനുസരിക്കാതെയാണ് പൊതുജനങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

    Read More »
  • Top Stories
    Photo of കോവിഡ് 19: മരണം 11,485 ആയി; വൈറസിനെ പടരാൻ വിട്ടാൽ ദശലക്ഷങ്ങൾ മരിയ്ക്കുമെന്ന് യു എൻ

    കോവിഡ് 19: മരണം 11,485 ആയി; വൈറസിനെ പടരാൻ വിട്ടാൽ ദശലക്ഷങ്ങൾ മരിയ്ക്കുമെന്ന് യു എൻ

    കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11,485 ആയി. യൂറോപ്പിൽ മാത്രം 5000 ത്തിലധികം പേർ മരിച്ചു. ഇറ്റലിയിൽ 4,032 പേരും , സ്പെയിൻ 1093 പേരും, ഇറാനിൽ 1,431 പേരും,അമേരിക്കയിൽ 252 പേരും, ഫ്രാൻ‌സിൽ 450 പേരും, ജർമനിയിൽ 60 പേരും ഇതുവരെ മരിച്ചു. ലോകത്ത് 182 രാജ്യങ്ങളിലായി 2,77,500 പേരെ ബാധിച്ച വൈറസ് 11,485 ജീവനെടുത്തു. 89,048 പേർ ചികിത്സയിലൂടെ രോഗവിമുക്തിനേടി. വെള്ളിയാഴ്ച മാത്രം 627 പേർ മരിച്ചെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ വെള്ളിയാഴ്ച റെക്കോർഡ് നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മരണസംഖ്യയിൽ ചൈനയെ മറികടന്ന ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4032 ആയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of കൊറോണ:സ്ഥിതി ഗുരുതരം;നിയന്ത്രണങ്ങൾ കർശനമാക്കി കേരളം

    കൊറോണ:സ്ഥിതി ഗുരുതരം;നിയന്ത്രണങ്ങൾ കർശനമാക്കി കേരളം

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് പുതുതായ കൊവിഡ് 19 സ്ഥിതികരിച്ചതോടെ സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തി നിയന്ത്രണങ്ങൾ കർശനമാക്കി. ശനിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധി നൽകി. ഗ്രൂപ്പ് ബി സി ഡി വിഭാഗത്തിലെ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ 31 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസിലെത്തിയാല്‍ മതി. എസ് എസ് എൽ സി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവയ്ച്ചു. സ്കൂൾ കോളേജ് അധ്യാപകർക്ക് അവധി നൽകി. പദ്ഭനാഭ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പദ്ഭനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലും ഭക്തരെ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ആളുകൾ കൂടുന്ന കുറുബാനകളും ജുമാ നമസ്കാരങ്ങളും നിർത്തിവച്ചു. നികുതിയടയ്ക്കാനുള്ള തീയതി ഏപ്രിൽ 31ആക്കി. റെയില്‍വെ കാറ്ററിംങ് സ്ഥാപനമായ ഐആര്‍സിടിസിയുടെ ഭക്ഷണവിതരണം നിര്‍ത്തിവെച്ചു. രണ്ട് എക്സ്പ്രസ്സ്‌ ട്രെയിനുകളും, 4 മെമു സർവീസുകളും, 12 പാസഞ്ചറുകളും 31 വരെ റദ്ദാക്കി. വേണാട് എക്സ്പ്രസ്സ്‌ 31 വരെ എറണാകുളം വരെ മാത്രം. കൊച്ചുവേളി -മംഗളുരു അന്ത്യോദയ എക്സ്പ്രസ്സ്‌ 29 വരെ റദ്ദാക്കി. കാസര്‍കോട് സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളും കര്‍ശനമാക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് 50 പേരിൽ കൂടുതൽ  കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ സമ്മേളനങ്ങള്‍ പൊതുപരിപാടികള്‍ എന്നിവയിൽ 50 പേരിൽ കൂടാൻ പാടില്ല. ഉത്തരവ് ലംഘിച്ചാൽ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് കളക്ടർ അറിയിച്ചു. ഏറണാകുളം ജില്ലയില്‍ ഇതുവരെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ഇല്ലെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ അയക്കാനുള്ള നടപടികള്‍ കൈകൊള്ളും. ജില്ലയെ സംബന്ധിച്ച്‌ ഇന്ന് നിര്‍ണായകമാണ്, 33 പേരുടെ രോഗ…

    Read More »
  • Top Stories
    Photo of കോവിഡ് 19:യുഎഇയിൽ പ്രവാസിയടക്കം രണ്ട് പേർ മരിച്ചു

    കോവിഡ് 19:യുഎഇയിൽ പ്രവാസിയടക്കം രണ്ട് പേർ മരിച്ചു

    അബുദാബി : കോവിഡ് 19 ബാധിച്ച് യുഎഇയിൽ ആദ്യ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. 78 കാരനായ ഒരു അറബ് പൗരനും 59 വയസ്സുള്ള  ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. മരിച്ച അറബ് പൗരൻ യൂറോപ്യൻ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്. ഏഷ്യക്കാരൻ നേരത്തെ തന്നെ ഹൃദ്രോഗം ഉൾപ്പടെയുള്ള രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ ഗൾഫ് മേഖലയിൽ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിനശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് മരണം.സാമൂഹ്യ സമ്പർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുൾപ്പടെ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പൊതുജനങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    Read More »
  • Top Stories
    Photo of കൊറോണ:കാസർഗോഡ് കടുത്ത നിയന്ത്രണം;ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം

    കൊറോണ:കാസർഗോഡ് കടുത്ത നിയന്ത്രണം;ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം

    തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരം. കാസർകോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാൾ നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. പല പരിപാടികളിൽ ഇയാൾ പങ്കെടുത്തു. അതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്. കടുത്ത നിയന്ത്രണങ്ങളാണ് കാസർഗോഡ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും ഒരാഴ്ചത്തേക്ക് അവധി നൽകി. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ തുറന്നിരിയ്ക്കാൻ പാടുള്ളൂ.

    Read More »
Back to top button