Month: March 2020

  • മധ്യപ്രദേശില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. നിയമസഭയിലെ മുഴുവന്‍ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

    Read More »
  • Top Stories
    Photo of കള്ളപ്പണം വെളുപ്പിക്കൽ:മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ കേസ്

    കള്ളപ്പണം വെളുപ്പിക്കൽ:മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ കേസ്

    കൊച്ചി : മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ നോട്ട് നിരോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എൻഫോഴ്സ്മെന്റിന് ലഭിച്ച പരാതി. മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക യുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസിൽ ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് റെയ്ഡും നടത്തിയിരുന്നു.

    Read More »
  • News
    Photo of രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

    രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

    ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇറങ്ങി പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം രൂക്ഷമായ വിമർശനമുന്നയിക്കുകയുമുണ്ടായി. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കുകയുണ്ടായി. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടി ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമർശനങ്ങളിൽ താൻ വിശദീകരണം നൽകുമെന്ന് ഗൊഗോയ് മുൻപ് അറിയിച്ചിരുന്നു.

    Read More »
  • News
    Photo of മാർച്ച്‌ 31 വരെ മദ്യശാലകൾ അടയ്ക്കാൻ നിർദേശം നൽകി

    മാർച്ച്‌ 31 വരെ മദ്യശാലകൾ അടയ്ക്കാൻ നിർദേശം നൽകി

    മലപ്പുറം : മലപ്പുറം നഗരസഭാ പരിധിയിൽ മദ്യശാലകൾ അടയ്ക്കാൻ നഗരസഭ നിർദേശം നൽകി. നഗരസഭാ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗൺസിൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ വരുന്ന മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്നത് സമൂഹ വ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ ഹാരിസ് ആമിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗൺസിലിൽ ചർച്ചയ്ക്കുവന്നത്. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു.

    Read More »
  • കൊല്ലത്ത് അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു

    കൊല്ലം : ചിന്നക്കടയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. റോഡിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ച വിൻസന്റ് പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

    Read More »
  • കൊട്ടാരക്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ പ്ലസ്ടു വിദ്യാർഥികൾ മരിച്ചു

    കൊല്ലം : കൊട്ടാരക്കര കലയപുരത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ഇരുവരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികൾക്ക് പരുക്കേറ്റു. കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പെട്രോൾ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പിൽ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Top Stories
    Photo of താമസ വിസ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ

    താമസ വിസ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ

    ദുബായ് : താമസ വിസ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. അവധിയ്ക്ക് നാട്ടിലെത്തിയിട്ടുള്ള താമസ വിസയുള്ള പ്രവാസികൾക്ക് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ യുഎഇ യിൽ പ്രവേശിയ്ക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. രണ്ടാഴ്ചത്തേക്കാണ് നിലവിൽ പ്രവേശന വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

    Read More »
  • Top Stories
    Photo of കോറോണയ്ക്ക് എച്ച്‌ഐവി മരുന്ന് നൽകി കേരളവും

    കോറോണയ്ക്ക് എച്ച്‌ഐവി മരുന്ന് നൽകി കേരളവും

    കൊച്ചി : കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയ്ക്കാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. റിറ്റോനോവിര്‍, ലോപിനാവിന്‍ എന്നീ മരുന്നുകളാണ് കൊറോണ ബാധിതനായ രോഗിയ്ക്ക് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.  കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി എച്ച്‌ഐവി മരുന്ന് നല്‍കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. നിലവില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക ചികിത്സാരീതിയും നിര്‍ദേശിക്കാൻ കഴിയില്ല ആ സാഹചര്യത്തിലാണ്, പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നല്‍കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്. ഇതിന് പുറമേ കോശത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നതിന്റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്‌സിയ, ഹൈപ്പോടെന്‍ഷന്‍, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ, ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും കൊറോണ വൈറസ് ബാധ ഉണ്ടായാൽ  എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം കൊടുക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

    Read More »
  • Top Stories
    Photo of ജാഗ്രതാ മുന്നറിയിപ്പ്;കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത

    ജാഗ്രതാ മുന്നറിയിപ്പ്;കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത

    തിരുവനന്തപുരം : കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ 37.8 ഡിഗ്രി സെൽഷ്യസായിരുന്നു കോഴിക്കോട് നഗരത്തിലെ ഉയർന്ന താപനില. ഇന്ന് 4.5 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. കെട്ടിടനിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണവിതരണക്കാർ, തെരുവ് കച്ചവടക്കാർ, ഇരുചക്രവാഹന യാത്രികർ, ശുചിത്വ തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, തെങ്ങുകയറ്റക്കാർ തുടങ്ങിയവർ മുൻകരുതൽ പാലിക്കണം. പൊതുജനങ്ങൾ രാവിലെ 11മണി മുതൽ വൈകിട്ട് 4 മണിവരെ  വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി തണലിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

    Read More »
  • Top Stories
    Photo of രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും അടിയന്തിരമായി നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു

    രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും അടിയന്തിരമായി നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു

    ഡൽഹി : രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനും സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചിടാനും കേന്ദ്രസർക്കാർ ഉത്തരവിട്ടു. സിബിഎസ്ഇ, സർവ്വകലാശാല ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെക്കാൻ ആണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. മാർച്ച് 31 വരെ എല്ലാ സ്കൂളുകളും സർവകലാശാലകളും അടച്ചിടാനും കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെയാണ് ഉത്തരവ്. മാർച്ച് 31നു ശേഷം മാത്രമേ പരീക്ഷ ഉൾപ്പെടെയുള്ളവ സ്കൂളുകളിലും കോളേജുകളിലും നടത്താവൂ എന്നും സർക്കാർ ഉത്തരവിട്ടു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ ഉൾപ്പെടെയാണ് അടിയന്തരമായി മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. വരുന്ന രണ്ടാഴ്ച കൊറോണ പടർന്നുപിടിക്കുന്നതിൽ രാജ്യത്തിന്  നിർണായകമാണ് എന്ന് കണക്കാക്കി ആണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഉത്തരവ്. All ongoing examinations, including that of CBSE (Central Board of Secondary Education) & university exams, may be rescheduled after March 31: Ministry of Human Resource Development pic.twitter.com/83Rb6NQzMn — ANI (@ANI) March 18, 2020

    Read More »
Back to top button