Top Stories
മാളുകളും കമ്പോളങ്ങളും ഒഴിച്ചുള്ള കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ അനുസരിച്ച് മുൻസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. എന്നാൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. കടകൾ തുറക്കുന്നതിലുള്ള ആശയക്കുഴപ്പങ്ങൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങുമ്പോൾ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻസിപ്പിൽ കോർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം. തുറക്കുന്ന സ്ഥാപനങ്ങളിൽ അൻപത് ശതമാനം ജീവനക്കാർ മാത്രമേ പാടൂള്ളൂ. സാമൂഹിക അകലം പാലിക്കുകയും എല്ലാവരും മാസ്ക് ധരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവർത്തിക്കാൻ. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.