Month: April 2020

  • News
    Photo of പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

    പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

    കണ്ണൂർ : പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ വച്ചു പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജൻ നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നൽകിയിരുന്നു.

    Read More »
  • Top Stories
    Photo of ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ്; കോട്ടയം മാർക്കറ്റ് അടച്ചു

    ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ്; കോട്ടയം മാർക്കറ്റ് അടച്ചു

    കോട്ടയം : ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാൾ കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാൾ ആരോഗ്യപ്രവർത്തകനുമാണ്.ഇവരുടെ റൂട്ട് മാപ്പ് എടുക്കുന്നതും അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു. ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോട്ടയം മാർക്കറ്റ് അടച്ചു. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായിൽ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകർന്നതെന്നാണ് സൂചന. എന്നാൽ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.

    Read More »
  • Top Stories
    Photo of കൊല്ലത്ത് ഇന്ന് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു

    കൊല്ലത്ത് ഇന്ന് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു

    കൊല്ലം : ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. കുളത്തൂപ്പുഴ സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. ഇദ്ദേഹം കുളത്തൂപ്പുഴയിൽ മുൻപ് കോവിഡ് സ്ഥിരീകരിച്ച ആളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു.കുളത്തൂപ്പുഴ ഭാഗത്തുതന്നെയാണ് ഇയാളുടെ സമ്പർക്കം ഉണ്ടായിരിയ്ക്കുന്നത്. 21 നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ എടുക്കുന്നത്. ഇന്നാണ് പോസിറ്റീവ് റിസൾട്ട്‌ വന്നത്. തുടർന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Read More »
  • News
    Photo of മാസപ്പിറവി കണ്ടു;കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

    മാസപ്പിറവി കണ്ടു;കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

    കോഴിക്കോട് : മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ (വെള്ളിയാഴ്ച) റംസാൻ വ്രതം തുടങ്ങുമെന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരും വെള്ളിയാഴ്ച വ്രതാരംഭമാണെന്ന്  അറിയിച്ചു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നുവെക്കാൻ മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചർച്ചയിൽ  തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ  ഇതാദ്യമായാണ് ഇഫ്താർ വിരുന്നുകളോ, തറാവീഹ് നമസ്കാരങ്ങളോ ഇല്ലാത്ത റംസാൻ വ്രതകാലം നടക്കാൻ പോകുന്നത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാനാവില്ല. അത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം, പരിയാരം മെഡിക്കൽ കോളേജുകളിലെ കോവിഡ് – 19 പരിശോധനാ ലാബുകൾക്ക്  ഐസിഎംആർ ന്റെ അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലുമാണ് കോവിഡ് 19 പരിശോധനാ സൗകര്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണിൽ;കർശന നിയന്ത്രണം തുടരും

    സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണിൽ;കർശന നിയന്ത്രണം തുടരും

    തിരുവനന്തപുരം : സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണിൽ തുടരുമെന്ന് മുഖ്യമന്ത്രി.  കാസർകോട്,കണ്ണൂർ, കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ്  റെഡ് സോണിൽ തുടരുക. കണ്ണൂർ ജില്ലയിൽ 2,592 പേരും , കാസർകോട്ട് 3,126 പേരും, കോഴിക്കോട് 2770 പേരും, മലപ്പുറത്ത് 2,465 പേരും  നിരീക്ഷണത്തിലുണ്ട്. ഈനാലു ജില്ലകൾ ഒഴികെയുള്ള പത്തുജില്ലകളും ഓറഞ്ച് സോണിലാണുള്ളത്. റെഡ് സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും ഇപ്പോഴത്തേതു പോലെ കർശന നിയന്ത്രണങ്ങൾ തുടരും. നേരത്തെ പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്നതിനാൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകൾ വന്നതിനാൽ ഗ്രീൻ സോണിൽനിന്ന് മാറ്റി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് കോവിഡ്

    സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് (വ്യാഴാഴ്ച) കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ടുപേർ ഇന്ന് രോഗമുക്തരായി. കാസർകോട് ആറുപേർക്കും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ച 4 പേർ അയൽ സംസ്ഥാനങ്ങളിൽനിന്നും 2 പേർ വിദേശത്തുനിന്നും വന്നവരാണ്. 4 പേർക്ക്‌ സമ്പർക്കം മൂലമാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 447 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 129 പേർ ചികിത്സയിലാണുള്ളത്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതിൽ 23,439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 20,326 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

    Read More »
  • Top Stories
    Photo of 24 മണിക്കൂറിനിടെ രാജ്യത്ത് 1,409 കോവിഡ് കേസുകളും 41 മരണങ്ങളും സ്ഥിതീകരിച്ചു

    24 മണിക്കൂറിനിടെ രാജ്യത്ത് 1,409 കോവിഡ് കേസുകളും 41 മരണങ്ങളും സ്ഥിതീകരിച്ചു

    ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,409 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളും  41 കോവിഡ് മരണങ്ങളും സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഇതിൽ 4,257 പേർ കോവിഡ് മുക്തരായി. 681 പേർ കോവിഡ് ബാധയാൽ മരണപ്പെട്ടു. 16,454 പേർ നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ  ചികിത്സയിലുണ്ടന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. അതേസമയം,  12 ജില്ലകളിൽ കഴിഞ്ഞ 28ദിവസമായി പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളിൽ 14 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of തമിഴ്നാട്ടിൽ നിന്നും ലോക്ക് ഡൌൺ ലംഘിച്ച്‌ വനിതാ ഡോക്ടർ തിരുവനന്തപുരത്തെത്തി

    തമിഴ്നാട്ടിൽ നിന്നും ലോക്ക് ഡൌൺ ലംഘിച്ച്‌ വനിതാ ഡോക്ടർ തിരുവനന്തപുരത്തെത്തി

    തിരുവനന്തപുരം : തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടർ ലോക്ക് ഡൌൺ ലംഘിച്ച്‌ അതിർത്തി കടന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തി.  കൊവിഡ് രോഗികളുള്ള മെഡിക്കൽ കോളേജിൽ നിന്നും അധികൃതരെ കബളിപ്പിച്ച്‌ നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയ വനിതാ ഡോക്ടറെ അധികൃതര്‍ ക്വാറന്റൈനിലാക്കി. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞപ്പോള്‍ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ കള്ളം പറഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ പൊലീസും റവന്യൂസംഘവുമെത്തി ഡോക്ടറെ ക്വാറന്റൈനിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ ഇതുപോലെ വീട്ടിലെത്തിയതായി സംശയമുണ്ട്.

    Read More »
  • News
    Photo of ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വെട്ടിക്കുറച്ച്‌ കേന്ദ്രം

    ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വെട്ടിക്കുറച്ച്‌ കേന്ദ്രം

    ന്യൂഡൽഹി : കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി. എ (ക്ഷാമബത്ത) വർധിപ്പിച്ച നടപടി കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വർധനവ് മരവിപ്പിച്ചതിലൂടെ 2021 മാർച്ച് വരെയുള്ള കാലയളവിൽ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.

    Read More »
Back to top button