Month: May 2020

  • Top Stories
    Photo of സംസ്ഥാനത്ത് പുതിയ 5 ഹോട്ട്സ്പോട്ടുകൾ കൂടി

    സംസ്ഥാനത്ത് പുതിയ 5 ഹോട്ട്സ്പോട്ടുകൾ കൂടി

    തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 5 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്‌പോട്ടുകളാക്കി. ഇതോടെ നിലവില്‍ സംസ്ഥാനത്ത് ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു.

    Read More »
  • Top Stories
    Photo of കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിൽ നിരോധനാജ്ഞ

    കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിൽ നിരോധനാജ്ഞ

    കൊല്ലം : ചവറ പന്മന ഗ്രാമപഞ്ചായത്തിലെ മിടാപ്പള്ളി,  കണ്ണൻകുളങ്ങര വാർഡുകളിൽ 144 പ്രഖ്യാപിച്ചു.  ഈ വാർഡുകളിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിൽ കുളത്തൂപ്പുഴ, തെന്മല. കല്ലുവാതിൽക്കൽ പഞ്ചായത്തുകളിൽ നിരോധനാജ്ഞയുണ്ട്.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ

    തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ

    തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കി. ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കിയത്. ജില്ലയിലെ വാമനപുരം, പുല്ലാംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ ഇളവുകള്‍ ഈ പഞ്ചായത്തുകള്‍ക്ക് ബാധകമല്ല. മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

    Read More »
  • News
    Photo of സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണം

    സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണം

    തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന്  ക്രൈബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടു. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും പെൺകുട്ടി പിന്നീട് മൊഴിമാറ്റി പറഞ്ഞതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി. മാത്രമല്ല, ആശുപത്രിയിൽ നിന്നിറങ്ങിയശേഷം സ്വാമി ഗംഗേശാനന്ദ, ഈ സംഭവത്തിനു പിന്നിൽ പോലീസിലെ ഉന്നതർക്കുൾപ്പെടെ പങ്കുണ്ടന്നും തന്റെ സഹായിയെ മുൻനിർത്തി ഗൂഡാലോചന നടത്തിയതാണെന്നും പറഞ്ഞ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. ഐജിയുടെ നേതൃത്വത്തിലായിരിയ്ക്കും അന്വേഷണസംഘം. പെൺകുട്ടിയുടെ മൊഴിമാത്രം കേട്ട് മുന്നോട്ട് പോയത് അബദ്ധമായെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം പുനരാരംഭിയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടിസ്ഥാനമാക്കി അന്വേഷിയ്ക്കാനാണ്  ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തതും. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു.

    Read More »
  • Top Stories
    Photo of 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ 265 മരണം

    24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ 265 മരണം

    ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 265 പേർ മരിച്ചു. 7964 പേർക്ക് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്ഥിതീകരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഉയർന്ന രോഗബാധിത നിരക്കും മരണനിരക്കുമാണ് ഇത്. നാലാം ഘട്ട ലോക്ക്ഡൌൺ തുടങ്ങിയത് മുതൽ 5000 ത്തിന് മുകളിലായിരുന്നു കോവിഡ് കേസുകൾ. പിന്നീടത് 6000 വും 7000 വും കടന്നു നാലാംഘട്ട ലോക്ക്ഡൌൺ അവസാനിയ്ക്കുന്നതിന്റെ തലേദിവസമായ ഇന്ന് രോഗബാധിതർ 8000 ത്തിലേക്കടുക്കുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് കോവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യവും ഏറ്റവും കൂടുതൽ മരണം പുതുതായി രേഖപ്പെടുത്തിയ അഞ്ചാമത്തെ രാജ്യവുമാണ് ഇന്ത്യ.  ഇന്ത്യയിലെ കോവിഡ് കേസുകളിൽ അധികവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 62228 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2682 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 116 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 2098 ആയി. 26997 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 20246 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 874 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 154 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 11313 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി. കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ  24 മണിയ്ക്കൂറിനിടെ 1105 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 17386 ആയി. ആകെ 398 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 82 പേരാണ് മരിച്ചത്. 7846 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി. കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ  372 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.…

    Read More »
  • Top Stories
    Photo of രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്

    രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്

    ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ് തികയുന്നു. രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് രണ്ടാം മോദി സർക്കാരിന് ഒരു വയസ്സ് തികയുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ ലക്ഷ്യം. കൊവിഡ്  രോഗവ്യാപനത്തിൽ നിന്ന് രാജ്യം കരകയറാനുള്ള രോഗപ്രതിരോധ നടപടികളും സർക്കാരിന്റെ മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് ആവശ്യമാണ്. കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് പ്രവചനാതീതമായി വർദ്ധിയ്ക്കുന്ന തൊഴിലില്ലായ്‌മയും തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്ഥയും സർക്കാരിന് വലിയ വെല്ലുവിളിയാണ്. പെട്ടന്നൊന്നും തീർക്കാവുന്ന പ്രതിസന്ധിയല്ല ഇതൊക്കെയൊന്നിരിയ്ക്കേ വരുന്ന 4 വർഷങ്ങൾക്കപ്പുറമുള്ള സാഹചര്യംകൂടി രണ്ടാം മോദി സർക്കാർ ഇന്നേ മനസ്സിൽ കാണേണ്ടി വരും. 2019 മേയ് 30-നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി. ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വാര്‍ഷികമാഘോഷിക്കുന്നത്. രാജ്യ വ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാലിന് ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനായ ലോക നേതാവ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കും. മുത്തലാഖ് നിരോധനം, ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്‌ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ രണ്ട് വെര്‍ച്വല്‍ റാലികളും ചെറിയ സംസ്ഥനങ്ങളിലെ യൂണിറ്റുകള്‍ ഒരു റാലി വീതവും നടത്തും. കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളില്‍ എത്തിക്കും.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ

    സംസ്ഥാനത്ത് സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ

    തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷനം ചെയ്യുന്ന പാഠഭാഗങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് വെബ്ബിലും മൊബൈൽ ആപ്പിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാകും. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്കാണ് ഓൺലൈൻ പഠനം ഒരുക്കുന്നത്. പ്ലസ് വണ്ണിനെ ഒഴിവാക്കിയിട്ടുണ്ട്. ടി.വി.യും സ്മാർട്ട് ഫോണും ഇല്ലാത്ത വിദ്യാർഥികളെ കണ്ടെത്താനും സൗകര്യം ഒരുക്കാനും അധ്യാപകർക്ക് നിർദേശം നൽകി. അയൽവീടുകൾ, ഗ്രന്ഥശാലകൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സേവനം തേടും. ഓരോ ക്ലാസിന്റെയും സംപ്രേഷണത്തിനുമുമ്പ് അധ്യാപകർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാർഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. ക്ലാസ് സംപ്രേഷണംചെയ്യുന്ന സമയം (തിങ്കൾമുതൽ വെള്ളിവരെ ) പ്ലസ് ടു -രാവിലെ 8.30 മുതൽ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9 പത്താം ക്ലാസ് -രാവിലെ 11.00 മുതൽ 12.30 വരെ, പുനഃ സംപ്രേഷണം വൈകീട്ട് 5.30-7.30 ഒന്ന്- രാവിലെ 10.30 മുതൽ 11 വരെ രണ്ട് -പകൽ 12.30 മുതൽ 1 വരെ മൂന്ന്- പകൽ ഒന്നുമുതൽ 1.30 വരെ നാല് – ഒന്നര മുതൽ രണ്ടുവരെ അഞ്ച് – രണ്ട് മുതൽ രണ്ടരവരെ ആറ് – രണ്ടര മുതൽ മൂന്നുവരെ ഏഴ് – മൂന്നു മുതൽ മൂന്നരവരെ എട്ട് – മൂന്നര മുതൽ നാലരവരെ ഒമ്പത് -നാലര മുതൽ അഞ്ചരവരെ പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ (ക്ലാസ്, ശനി, ഞായർ എന്ന ക്രമത്തിൽ). കൂടുതൽ വിവരങ്ങൾക്ക് www.kite.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിയ്ക്കാം.  

    Read More »
  • Top Stories
    Photo of കോവിഡ് ബാധിച്ച്‌ ചെങ്ങന്നൂർ സ്വദേശി മരിച്ചു

    കോവിഡ് ബാധിച്ച്‌ ചെങ്ങന്നൂർ സ്വദേശി മരിച്ചു

    ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 മരണം. ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരിയ്ക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് തെക്കേപ്ലാശ്ശേരില്‍ ജോസ് ജോയിയാണ് മരിച്ചത്. കടുത്ത കരൾരോഗ ബാധിതനായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 9 ആയി. മെയ് 29ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു  ജോസ് ജോയ്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു. ഇപ്പോള്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകള്‍ നടക്കുക.

    Read More »
  • Top Stories
    Photo of ഹരിയാനയിൽ ശക്തമായ ഭൂചലനം

    ഹരിയാനയിൽ ശക്തമായ ഭൂചലനം

    ചണ്ഡീഗഡ് : ഹരിയാനയിൽ ശക്തമായ ഭൂചലനം. ഹരിയാനയിലെ റോഹ്ത്തക്കാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 9.08 ഓടെയായിരുന്നു ഭൂചലനം. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. Haryana: People evacuated their houses in Rohtak after earthquake tremors were felt. pic.twitter.com/jU91UneYij — ANI (@ANI) May 29, 2020

    Read More »
Back to top button