Top Stories

വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഇനിമുതൽ സർക്കാർ ക്വാറന്റീൻ ഇല്ല

തിരുവനന്തപുരം : വിദേശത്ത് നിന്ന് വരുന്നവർക്ക് ഇനിമുതൽ സംസ്ഥാനത്ത് സർക്കാർ ക്വാറന്റീൻ ഇല്ല. വിദഗ്ധ സമിതി നിർദേശ പ്രകാരം ക്വാറന്റീൻ മാർഗരേഖ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്ന് വരുന്നവർക്ക് അവരുടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക്‌ മാത്രമായിരിയ്ക്കും സർക്കാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നൽകുക. വീട്ടിൽ സൗകര്യമുള്ളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാൻ അനുവദിക്കും.

ഇവർക്ക് സ്വന്തം വാഹനത്തിലോ, ടാക്സിയിലോ വീടുകളിലേക്ക് മടങ്ങാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പോലീസ് ,കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ ജില്ലാ കളക്ടർ ഇവർക്കെല്ലാം അതുസംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിൽ എത്തിച്ചേർന്നുവെന്ന് പോലീസ് ഉറപ്പുവരുത്തും. വീട്ടിൽ സൗകര്യങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാനത്തിനാണ്. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്സിയിലോ പോകാവുന്നതാണ്.

സുരക്ഷിതമായ ക്വാറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും. കുട്ടികൾ പ്രായമായവർ, ഇവരെല്ലാം ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ മുൻകരുതൽ നിർദേശങ്ങൾ നൽകും നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീൻ ലംഘിക്കരുത്. ലംഘിച്ചാൽ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കും.

പ്രത്യേകമായി ആവശ്യപ്പെടുന്നവർക്ക് ഹോട്ടലുകളിൽ പെയ്ഡ് ക്വാറന്റീൻ  സംവിധാനം ഒരുക്കിക്കൊടുക്കും . ഈ രണ്ടു കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കർശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, റവന്യൂ അധികൃതർ, പോലീസ് എന്നിവർ ഉറപ്പുവരുത്തണം.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിമാനം വഴിയും ട്രെയിൻ വഴിയും റോഡുമാർഗവും വരുന്നവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുന്നതിന് പുതിയ മാർഗരേഖയുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിലൂടെ ഹോം ക്വാറന്റീൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ, അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം. സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കൺട്രോൾ റൂം വിശദമായ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റീൻ ഉറപ്പാക്കും. അല്ലാത്തപക്ഷം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനോ പെയ്ഡ് ക്വാറന്റീനോ ഒരുക്കും.

സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പോലീസ്, കോവിഡ് കെയർ നോഡൽ ഓഫീസർ ,ജില്ലാ കളക്ടർ ഇവരെയെല്ലാം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button