Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 14821 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 445 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 425282 ആയി. 13699 പേർ മരിക്കുകയും ചെയ്തു. 174387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 237196 പേർ രോഗമുക്തരായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 1.32 ലക്ഷം കടന്നു. പുതുതായി 3,870 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 60,147 പേരാണ് ചികില്‍സയിലുളളത്.
തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 2,532 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 1,493 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 757 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. തലസ്ഥാനമായ ചെന്നൈയില്‍ മാത്രം 41,172 രോഗികളാണുളളത്.
ഗുജറാത്തില്‍ 580 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 27,317 ആയി. ഇതുവരെ 1,664 പേര് മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ 3,000 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 59,746 ആയി ഉയര്‍ന്നു. 2,175 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
പുതിയ രോഗബാധിതരുടെ വർദ്ധനവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ഇന്നലെ മാത്രം 1.83 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36000 പുതിയ രോഗികള്‍ ഉണ്ടായി. ലോകത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.