Month: June 2020

  • Top Stories
    Photo of വരും മാസങ്ങളിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്

    വരും മാസങ്ങളിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്

    തിരുവനന്തപുരം : ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കാമെന്ന് മുന്നറിയിപ്പ്.  ദുരന്തനിവാരണ അതോറിറ്റിയാണ് രോഗവ്യാപനത്തെക്കുറിച്ച്‌  മുന്നറിയിപ്പ് നൽകിയത്. ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം. ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണു സമർപ്പിച്ചിട്ടുള്ളത്. രോഗവ്യാപനമുണ്ടായാൽ മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക തുടങ്ങി വിശദ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചിട്ടുള്ള്. ഇത് നിലവിലുള്ള അവസ്ഥവെച്ചുള്ള സൂചനയാണ്. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ വർധിക്കുന്നത് തടയാൻ ബ്രേക്ക് ദി ചെയിൻ ഡയറി സൂക്ഷിക്കണം. യാത്രചെയ്ത വാഹനത്തിന്റെ നമ്പർ, സമയം, സന്ദർശിച്ച ഹോട്ടലിന്റെ വിശദാംശങ്ങൾ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തണം. ഭാവിയിൽ രോഗബാധയുണ്ടായാൽ സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്താനും ആർക്കൊക്കെ രോഗബാധയുണ്ടാകാൻ ഇടയുണ്ടെന്ന് കണ്ടെത്താനുമാകും. വിദേശത്തുനിന്നു വരുന്നവർക്ക് നിരീക്ഷണവും ക്വാറന്റീനും കർശനമാക്കും. വിദേശത്തുനിന്ന് എത്തിയതിൽ ഏഴു ശതമാനം പേരിൽനിന്നാണ് രോഗവ്യാപനമുണ്ടായത്. ഇത് ക്വാറന്റീൻ സംവിധാനത്തിന്റെ വിജയമായാണ് സർക്കാർ വിലയിരുത്തുന്നത്. ജൂലായിൽ ദിവസം 15,000 പരിശോധനകളുണ്ടാകും. വിമാനത്താവളങ്ങളിൽ ആന്റിബോഡി ടെസ്റ്റ് നടത്തും. ഐ.ജി.എം., ഐ.ജി.ജി. ആന്റിബോഡികൾ കണ്ടെത്തിയാൽ പി.സി.ആർ. ടെസ്റ്റുകൂടി നടത്തും. ആന്റിബോഡി ടെസ്റ്റിൽ നെഗറ്റീവ് ഫലമുള്ളവർക്കും പിന്നീട് രോഗബാധ കാണിക്കാം. ഇവർ കർശന സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരും.

    Read More »
  • News
    Photo of രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു

    രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു

    കൊച്ചി : രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്.  തുടർച്ചയായ പത്തൊൻപതാം ദിവസമാണ് രാജ്യത്ത് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ദിപ്പിക്കുന്നത്. ഇതോടെ കൊച്ചി‍യില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയായി. ഡീസലിന് 75.84 രൂപയിലുമെത്തി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 10 രൂപ നാലു പൈസയാണ്. ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്പനികള്‍ വില കൂട്ടാൻ തുടങ്ങിയത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 152 പേർക്ക്‌ കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 152 പേർക്ക്‌ കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17 പാലക്കാട്-16, തൃശ്ശൂർ-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസർകോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചു. ഡൽഹി-15, പശ്ചിമ ബെംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്. 81 പേർ രോഗമുക്തി നേടി. കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂർ-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂർ-10 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് 4,941 സാമ്പിൾ പരിശോധിച്ചു. 3603 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 288 പേരെ ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 39,113 സാമ്പിളുകൾ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
  • News
    Photo of ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

    ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

    തിരുവനന്തപുരം : ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനായി സി.പി.എം നോമിനി അഡ്വക്കേറ്റ് കെ വി മനോജ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് മനോജ് കുമാറിനെ നിയമച്ചിരിക്കുന്നത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്തിസഭ തള്ളി. ചീഫ് സെക്രട്ടറി റാങ്കില്‍ വേതനം ലഭിക്കുന്ന അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണ് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ പദവി. ഇതിൽ നിയമിക്കാനുള്ള മനോജ്‌ കുമാറിന്റെ യോഗ്യതയായി സർക്കാർ പരിഗണിച്ചത് തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയവും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവരും അപേക്ഷിക്കണമെന്നാണ്  മാനദണ്ഡം. എന്നാല്‍ സിപിഎം നോമിനിയെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. അംഗങ്ങളുടെ നിയമനത്തിന് വേണ്ട മിനിമം യോഗ്യത പോലും കമ്മീഷന്‍ തലവന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചില്ല. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിജില്ലാ ജഡ്ജിമാരെയും ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന് തലശേരിയിലെ മുന്‍ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാം റാങ്കുകാരനാക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നല്‍കിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്.

    Read More »
  • News
    Photo of എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

    എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

    ആലപ്പുഴ : എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ  ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മഹേശന്റെ ബന്ധു ഫോണിൽ വിളിച്ച് കിട്ടാതിരുന്നിട്ട് ഓഫീസിൽ തിരക്കിഎത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ് മഹേശൻ. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു.

    Read More »
  • News
    Photo of പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചും നാട്ടിലേക്ക് വരാം

    പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചും നാട്ടിലേക്ക് വരാം

    തിരുവനന്തപുരം : പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. കോവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാനക്കമ്പനികൾ സൗകര്യമൊരുക്കണം. സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കോവിഡ് 19 പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഡ് 19 പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും. പിപിഇ കിറ്റ് വിമാനക്കമ്പനികൾ നൽകണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പിപിഇ കിറ്റുകൾ നൽകേണ്ടത്, വിമാനക്കമ്പനികൾ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കുക. പ്രവാസികൾ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം.

    Read More »
  • News
    Photo of തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം

    തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം

    തിരുവനന്തപുരം :  തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ആള്‍ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ കടകള്‍ തുറക്കാന്‍ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാര്‍ഡുകളെ കണ്ടെയ്മെമെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാര്‍ഡുകളാണ് ഒഴിവാക്കിയത്.

    Read More »
  • News
    Photo of രാജ്യത്ത് ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു

    രാജ്യത്ത് ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു

    ഡൽഹി : രാജ്യത്ത് ഡീസലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഡീസല്‍ വില ഉയരുന്നത്. ലിറ്ററിന് 45 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. അതേസമയം പെട്രൊള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് ഇന്ന് 75 രൂപ 72 പൈസയാണ്  വില. ഇന്നലെ പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 52 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപ 52 പൈസയും ഡീസലിന് ഒന്‍പത് രൂപ 50 പൈസയുമാണ് കൂടിയത്. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഒഴിഞ്ഞിട്ടില്ല; കരുതല്‍ വീട്ടിനുള്ളിലും വേണം

    സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഒഴിഞ്ഞിട്ടില്ല; കരുതല്‍ വീട്ടിനുള്ളിലും വേണം

    തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാന്‍ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതല്‍ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്‌, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാല്‍ അവര്‍ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകര്‍ത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഒഴിഞ്ഞിട്ടില്ലന്ന് മുഖ്യമന്ത്രി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തിൽ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനാൽതന്നെ ഇതു വരെ സമൂഹ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അതിനർഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയെന്നല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന്141 പേർക്കു കൂടി കോവിഡ്

    സംസ്ഥാനത്ത് ഇന്ന്141 പേർക്കു കൂടി കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്141 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വർധനയാണിത്.  പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂർ-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂർ-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരാൾ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡൽഹിയിൽനിന്നാണ് ഇദ്ദേഹം എത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്തുനിന്ന് വന്നവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് വന്നത്. ഒ മ്പതുപേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെൽത്ത് വർക്കർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചവർ: ഡൽഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാൾ-2, ഉത്തർ പ്രദേശ്-2, കർണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചൽ പ്രദേശ്-1. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.മലപ്പുറം-15, കോട്ടയം-12, തൃശ്ശൂർ-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂർ-1എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 38,551 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിവിധ ജില്ലകളിൽ 100 ൽ കൂടുതൽ രോഗികൾ ചികിത്സയിലുണ്ട്. മലപ്പുറം- 201 പാലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂർ- 120, തൃശ്ശൂർ-…

    Read More »
Back to top button