Month: June 2020

  • News
    Photo of പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

    പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

    കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. എന്നാല്‍ ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 73 ലക്ഷം രൂപ തട്ടിയ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടു കെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. നിലവില്‍ ജയിലില്‍ കഴിയുന്ന വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.മുഖ്യപ്രതിക്ക് ഒന്നരക്കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും അത് കണ്ടുകെട്ടണമെന്നും റവന്യൂവകുപ്പിന് നല്‍കിയ കത്തില്‍ ജില്ലാ കളക്ടറും ശിപാര്‍ശ ചെയ്തിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

    സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടയം ചിറക്കടവ്, എറണാകുളത്തെ വെങ്ങോല എന്നീ പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, ഐരാണിമുട്ടം, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്‍റ് സോണുകള്‍. പാലക്കാട് ജില്ലയിലെ നാല് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവായത്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 111 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    Read More »
  • News
    Photo of അബുദാബിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    അബുദാബിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    അബുദാബി : മലയാളി യുവാവിനെ അബുദാബിയില്‍  മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ലക്കിടി മംഗലം സ്വദേശി ജിനു ചന്ദ്രനെയാണ് (39) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ അബുദാബിയിലെ റുവൈസിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. അഡ്നോക് റിഫൈനിങ് കമ്പനിയിലെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രോജക്‌ട് ഡെവലപ്മെന്‍റ് എഞ്ചിനീയറായിരുന്നു. മുമ്പ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ജിനുവിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സൗപര്‍ണികയില്‍ പരേതനായ കെ പി ചന്ദ്രശേഖരന്‍റെയും വി കെ വത്സലയുടെയും മകനാണ് ജിനു ചന്ദ്രന്‍. കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു ഇദ്ദേഹം.

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയില്‍ ഇന്ന് 24 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    കൊല്ലം ജില്ലയില്‍ ഇന്ന് 24 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    കൊല്ലം : ജില്ലയില്‍ ഇന്ന് 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22 കേസുകൾ വിദേശത്തു നിന്നും ഒരു കേസ് മഹാരാഷ്ട്രയിൽ നിന്നും ഒരു കേസ ചെന്നൈയിൽ നിന്നും വന്ന ആളുടെ ഭാര്യയുമാണ്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 222 ആയി. നിലവിൽ 130 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ചവറ മുകുന്ദപുരം സ്വദേശിയായ 39 വയസുളള യുവാവ്. മെയ് 15 ന് ദമാമില്‍ നിന്നും  6E 9052 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   പരവൂര്‍ കലയ്ക്കോട് സ്വദേശിയായ 40 വയസുളള യുവാവ്. ജൂണ്‍ 11 ന് ദമാമില്‍  നിന്നും 7270 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍  നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തിയതില്‍  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   മൈനാഗപള്ളി‍ സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍15 ന് കുവൈറ്റില്‍ നിന്നും  വിമാനത്തില്‍‍ തിരുവനന്തപുരത്തെത്തി .സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തിയതില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊല്ലം‍ നഗരസഭ. അഞ്ചാലുംമൂട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. ‍ജൂണ്‍ 13 ന് സൗദിയില്‍ നിന്നും A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത്‍‍ എത്തി.  സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.   കുളക്കട താഴത്ത് കുളക്കട സ്വദേശിയായ 38 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നും  Indigo…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 127 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 127 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം- 3, കോട്ടയം-11, കാസർകോട്-7, തൃശ്ശൂർ-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂർ-4, ആലപ്പുഴ-4, ഇടുക്കി-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം ബാധിച്ച 127 പേരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്നാട്-5, ഉത്തർ പ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്. 57 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂർ-2 കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. ഇന്ന് 4,817 സാമ്പിൾ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേർക്കാണ്. നിലവിൽ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേർ ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 37,136 സാമ്പിൾ ശേഖരിച്ചു. 35,712 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ട്. മേയ് നാലു മുതൽ ജൂൺ 19 വരെ വൈറസ് ബാധിതരായ 2,413 പേരിൽ 2,165 പേരും വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1,32,569 പേർ നിരീക്ഷണത്തിലുണ്ട്. 39,683 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ദ്വിതീയ സമ്പർക്ക പട്ടികയിൽ 23,695 പേരുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. മേയ് ഏഴു മുതൽ ജൂൺ 20 വരെ 401 വിമാനങ്ങളും മൂന്നു കപ്പലുകളുമാണ് കേരളത്തിലെത്തിയത്. ഇതിൽ 225 എണ്ണം ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. യു.എ.യിൽനിന്ന് 154 വിമാനങ്ങളിലായി 28,114…

    Read More »
  • News
    Photo of മലപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ

    മലപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ

    മലപ്പുറം : കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയിൽ. തിരുനാവായയിലെ തുണിക്കടയിൽ ജോലിചെയ്യുന്ന സെയ്ദുൽ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാൾക്കെതിരേ കേസും രജിസ്റ്റർ ചെയ്തു. 2013 ലാണ് സെയ്ദുൽ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയിൽ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലെ തുണിക്കടയിലും ഏതാനും മാസങ്ങൾ ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയിൽ ജോലിക്കെത്തി. ഇവിടെനിന്ന് ബംഗാളിലെ വ്യാജ വിലാസത്തിൽ 1500 രൂപയ്ക്ക് വ്യാജ ആധാർ കാർഡും സംഘടിപ്പിച്ചു. 2019-ൽ തിരുനാവായയിലെ തുണിക്കടയിൽ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹത്തിനായി ബംഗ്ലാദേശിൽ പോയിരുന്നു. ഫെബ്രുവരിയിൽ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശിൽ തന്നെയാണ് താമസം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

    Read More »
  • Top Stories
    Photo of രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്

    ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. 24 മണിയ്ക്കൂറിനുള്ളിൽ 14516 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.  375 മരണവും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യ്തു. ഇതാദ്യമാണ് ഒരു ദിവസം ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. 395048 പേർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ്ബാധ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 12948 ആയി. 1.68ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  2.14 ലക്ഷം പേർ രാജ്യത്ത് രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി. 5893 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടിൽ 54,449 പേർക്ക് രോഗവും 666 മരണവും റിപ്പോർട്ട് ചെയ്തു.53116 പേർക്ക് രോഗം കണ്ടെത്തിയ ഡൽഹിയിൽ മരണം 2035 ആയി. 26,141 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചിട്ടുണ്ട്.  15785 പേർക്ക് രോഗം സ്ഥിരീകരിച്ച യുപിയിൽ മരണം 488 ആയി. 14256 പേർക്ക് രോഗം സ്ഥിരീകരിച്ച രാജസ്ഥാനിൽ 333 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2912 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിൽ 21 കോവിഡ് മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

    Read More »
  • News
    Photo of തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി

    തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി

    ന്യൂഡൽഹി : രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 78.70 രൂപയും ഡീസലിന് 73.03 രൂപയും,  തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയും ഡീസലിന് 74.44 രൂപയുമാണ് വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്ബനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

    Read More »
  • News
    Photo of ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

    ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

    തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ സര്‍ക്കാര്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനനടപടികള്‍ക്കായി പോകാം.

    Read More »
  • Top Stories
    Photo of ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി

    ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി

    ന്യൂഡൽഹി : ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

    Read More »
Back to top button