News
സ്വപ്‌നയുടേയും സന്ദീപിന്റെയും കോവിഡ് ഫലം നെഗറ്റീവ്; കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷ ഇന്ന് എൻഐഎ പ്രത്യേക കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം.
കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായും എൻ.ഐ.എ കോടതിയെ സമീപിക്കും. ഒപ്പം എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.
തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിലെ കോവിഡ് കെയർ സെന്ററിലാണ് നിലവിൽ സ്വപ്ന. കോവിഡ് കെയർ സെന്ററിൽ ശക്തമായ നീരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നാല് വനിത പോലീസുകാരുൾപ്പെടെ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സ്വപ്നയേയും സന്ദീപിനെയും കൊച്ചിയിൽ എത്തിക്കുന്നത്.ശനിയാഴ്ച വൈകിട്ടാണ് സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ വച്ച് എൻഐഎയുടെ പിടിയിലാകുന്നത്. ബംഗളുരുവിൽ നിന്നും നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് എൻഐഎ പിടികൂടുന്നത്.ബെംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി.