Top Stories

കേരളത്തിൽ ഇന്ന് 791പേർക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷം.  തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം.  സംസ്ഥാനത്താകെ ഇന്ന് 791പേർക്ക് കോവിഡ് പോസിറ്റീവായി. ഇതിൽ 532 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ 42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം  വിശദീകരിച്ചത്.

തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തുനിന്നെത്തിയവരാണ്. 98 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. ആരോഗ്യപ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1 എന്നിവർക്കും കോവിഡ് പോസിറ്റീവ് ആയി. ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.

133 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകൾ പരിശോധിച്ചു. 178481 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 60124 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നു മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളത് 6029. ഇതുവരെ ആകെ 275900 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7610 ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 88903 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 84454 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 285 ആണ്.

തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമാണുണ്ടാകുന്നത്. പുല്ലുവിള, പൂന്തുറ, പുതുക്കുറിശ്ശി, അഞ്ചുതെങ്ങ് മേഖലകളിൽ ആശങ്കാജനകമായ സാഹചര്യം. ഈ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിലെത്തി എന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button