Month: July 2020

  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 794 പേർ ഇന്ന് രോഗമുക്തി നേടി. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

    Read More »
  • News
    Photo of നടൻ അനിൽ മുരളി അന്തരിച്ചു

    നടൻ അനിൽ മുരളി അന്തരിച്ചു

    കൊച്ചി : നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചിത്സയിലായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

    Read More »
  • News
    Photo of കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്: എല്ലാ പ്രതികളേയും വെറുതേവിട്ടു

    കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്: എല്ലാ പ്രതികളേയും വെറുതേവിട്ടു

    ആലപ്പുഴ : ആലപ്പുഴ കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് കേടുവരുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു.   പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന്‍, കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സഖാവ് പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേര്‍ന്നുള്ള പ്രതിമയും തകര്‍ക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ്‌ സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ചത് കണ്ണര്‍കാട് ചെല്ലിക്കണ്ടത് വീട്ടില്‍ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നതും. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു. ആദ്യം കേസ് അന്വേഷണം അന്വേഷിച്ചത് ലോക്കല്‍ പൊലീസാണ്. അതിനുശേഷം അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് 2014 നവംബര്‍ 22 ന് സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തു. വി. എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന മുന്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി. സാബുവാണ് രണ്ടാംപ്രതി. സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരും പ്രതികളായിരുന്നു. 2016 ഏപ്രില്‍ 28 ന് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. തുടര്‍ന്ന് ആലപ്പുഴ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നു. 2019 മാര്‍ച്ച്‌ 14 മുതലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൊത്തം 72 സാക്ഷികള്‍ ഉണ്ടായിരുന്നു. 59 സാക്ഷികളെ പ്രോസിക്യൂഷന്‍ വിചാരണ നടത്തി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തൊട്ടടുത്തെ കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയും…

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പേർക്ക് കോവിഡ്

    രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പേർക്ക് കോവിഡ്

    ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താദ്യമായാണ് ഇത്രയധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു. 775 പേർ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചു. രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ താഴേക്ക് വരുന്നുണ്ടന്നാണ്  ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ ആകെ മരണം 34,968 ആയി. 5,28,242 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് 19 കേസുകൾ വർധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വർധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാൾ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്. ഇതുവരെ പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗമുക്തി നേടാനായി. ആഗോളതലത്തില്‍ സ്ഥിതി വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ പൊതുവേ മരണനിരക്ക് കുറവാണ്. ഏപ്രില്‍ മുതലിങ്ങോട്ട് നോക്കിയാല്‍, രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്. മന്ത്രാലയം വിശദമാക്കുന്നു. പരിശോധനയുടെ തോത് വര്‍ധിപ്പിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയതും, അതേസമയം മരണനിരക്ക് കുറയ്ക്കാനായതുമെന്നും മന്ത്രാലയം പറയുന്നു. പിന്നിട്ട 24 മണിക്കൂറിനിടെ 35,286 പേരെ രോഗം ഭേദമായി ഡിസാച്ചാര്‍ജ് ചെയ്തതായും മന്ത്രാലയം അറിയിക്കുന്നു.

    Read More »
  • News
    Photo of ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിയ്ക്കും

    ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിയ്ക്കും

    തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.അതേസമയം അപകടം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബാലഭാസ്‌കാറിന്റെ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നു. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്‌.

    Read More »
  • Top Stories
    Photo of രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി

    രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി

    ന്യൂഡൽഹി : രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി. അങ്കണവാടിമുതൽ കോളജ്തലംവരെ സമഗ്രമായി ഉടച്ചുവാർക്കുന്നതാണ് പുതിയ  ദേശീയ വിദ്യാഭ്യാസ നയം. 3 വര്‍ഷത്തെ അങ്കണവാടി, പ്രീ-സ്‌കൂള്‍ പഠനവും 12 വര്‍ഷത്തെ സ്‌കൂള്‍ പഠനവും ചേര്‍ത്ത് 5+3+3+4 പാഠ്യരീതി ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അഞ്ചാം ക്ലാസ് വരെ മാതൃ/ പ്രാദേശിക ഭാഷയിലാകണം പഠനം.  മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വകുപ്പിന്റെ പേര് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കും. നിലവിൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയം. ഇതോടെ, 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലാകും പാഠ്യപദ്ധതി. അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ അധ്യയനവും ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പുതിയ നയത്തിന്റെ പ്രത്യേകതയാണ്. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും.

    Read More »
  • News
    Photo of കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കും

    കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കും. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച്‌ നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വീടുകളില്‍ നിരീക്ഷണം നല്‍കാം. അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിക്കോ നോഡല്‍ ഓഫീസര്‍ക്കോ അപേക്ഷ നല്‍കാം. വീട്ടില്‍ ഉള്ളവരുമായി ഒരു വിധത്തിലും ഉള്ള സമ്പര്‍ക്കം വരാതെ മുറിയില്‍ തന്നെ  കഴിയുമെന്ന് ഉറപ്പും നല്‍കണം. ഇവര്‍ എല്ലാ ദിവസവും സ്വയം ആരോഗ്യ സ്ഥിതി വിലയിരുതണം. എന്തെങ്കിലും പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം. ആരോഗ്യവാനായ ഒരാള്‍ രോഗിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകണമെന്നും നിര്‍ദേശം ഉണ്ട്. രോഗം സ്ഥിരീകരിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഉദേശിക്കുന്നിടത്ത് 60 വയസുകഴിഞ്ഞ ആളുകളോ ഗുരുതര രോഗം ബാധിച്ച മറ്റുള്ളവരോ ഉണ്ടാകരുത്. രോഗം സ്ഥിരീകരിച്ച ശേഷം 10ാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു . ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ നിരീക്ഷണ സൗകര്യം നല്‍കുന്നത്.

    Read More »
  • Cinema
    Photo of സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളിൽ ‘കോവിഡ് 19 സ്റ്റിഗ്‌മ’

    സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളിൽ ‘കോവിഡ് 19 സ്റ്റിഗ്‌മ’

    സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളാകുന്ന ‘കോവിഡ് 19 സ്റ്റിഗ്‌മ’ എന്ന കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹ്രസ്വചിത്രം മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെ റിലീസ് ആയി. കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ” കോവിഡ് 19 സ്‌റ്റിഗ്മ ” . ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്‌റ്റിഗ്മ അവതരിപ്പിക്കുന്നത്. വിഷാദങ്ങളും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം എന്ന സന്ദേശമാണ് ‘കോവിഡ് 19 സ്റ്റിഗ്‌മ’ നൽകുന്നത്. സംവിധാനം – സന്തോഷ് കീഴാറ്റൂർ, ഛായാഗ്രഹണം – ജലീൽ ബാദുഷ, രചന – സുരേഷ്ബാബു ശ്രീസ്ത , സംഗീതം – ഡോ. പ്രശാന്ത്കൃഷ്ണൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
  • Top Stories
    Photo of ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലെ 3 വാർഡുകൾ പൂട്ടി

    ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലെ 3 വാർഡുകൾ പൂട്ടി

    കോഴിക്കോട് : മെഡിക്കൽ കോളേജിലെ ആറ് ഡോക്ടർമാർ ഉൾപ്പെടെ 14 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റൻഡ് പ്രൊഫസർ, മൂന്ന് ജൂനിയർ ഡോക്ടർമാർ, രണ്ട് ഹൗസ് സർജൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റൻഡ്, ഒരു ഗ്രേഡ് 2 സ്റ്റാഫ്, ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ഒരു ഫാർമസിസ്റ്റ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 339 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 88 പേർ ഹൈ റിസ്ക് വിഭാഗത്തിലും 251 പേർ ലോ റിസ്ക് വിഭാഗത്തിലും പെടുന്നവരാണ്. ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 88 പേരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാൻസർ സെന്റർ വാർഡുകളായ മൂന്ന്, നാല്, 36 എന്നിവ അടച്ച് പൂട്ടി. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് ഇറക്കിയ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

    Read More »
  • Top Stories
    Photo of അൺലോക്ക്-3: രാത്രി കർഫ്യൂ പിൻവലിച്ചു

    അൺലോക്ക്-3: രാത്രി കർഫ്യൂ പിൻവലിച്ചു

    ന്യൂഡൽഹി : അൺലോക്ക്-3 മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. ഓഡിറ്റോറിയങ്ങളും സമ്മേള ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും. രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും.രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടത്താം. എന്നാല്‍ മാസ്കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും. ഓഗസ്റ്റ് 31 വരെ കണ്ടെയിൻമെന്റ് സോണുകളിൽ ലോക്ഡൗൺ തുടരും. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം.

    Read More »
Back to top button