Month: September 2020

  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍

    സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. കേരളത്തിന് പുറത്ത് നിന്നെത്തുന്നവർ 14 ദിവസത്തിന് പകരം ഇനി മുതൽ 7 ദിവസത്തെ ക്വാറന്റീനില്‍ പോയാൽ മതി. എന്നാല്‍ 7ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാല്‍ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. അതേസമയം, ടെസ്റ്റ് നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കൺടെയ്ൻമെന്റ് സോൺ വാർഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂർ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവൻതുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുൽപറ്റ (2), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാർഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർകോട് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.  മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

    Read More »
  • Top Stories
    Photo of പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി

    പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി

    ന്യൂഡൽഹി : എറണാകുളം പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭാരപരിശോധനയ്ക്ക് നിർദേശിച്ച ഹൈക്കോടതി വിധിയെയും സുപ്രീംകോടതി വിമർശിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് എത്രയും വേഗം തുടർ നടപടികൾ സ്വീകരിക്കാം എന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്ദ്ധർ ആണ് മേൽപാലം അപകടാവസ്ഥയിൽ ആണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് അത്തരം ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റ് ഇല്ല എന്നും കോടതി ചൂണ്ടക്കാട്ടി. ഇ. ശ്രീധരൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടർന്ന് ആണ് സംസ്ഥാന സർക്കാർ പാലം പൊളിക്കാൻ ഉള്ള നടപടികളിലേക്ക് കടന്നത് എന്നും  ശ്രീധരന്റെ ഈഗോ ആണ് ഇത്തരം ഒരു അഭിപ്രായപ്രകടനത്തിന് കാരണം ആയത് എന്നും പാലം നിർമ്മാതാക്കൾ ആയ ആർ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജർ ആയ അഭിഷേക് മനു സിംഗ്വി ആരോപിച്ചു. മേൽപ്പാലത്തിന്റെ കൺസൽട്ടൻറ് ആയ കിറ്റ് കോയ്ക്ക് വേണ്ടി ഹാജർ ആയ ഗോപാൽ ശങ്കര നാരായണനും ഈ അഭിപ്രായത്തെ പിൻതാങ്ങി. എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എൻജിനീയർ ആണ് ശ്രീധരന് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശ്രീധരന് എതിരായ പരാമർശം പ്രതിഷേധാർഹം ആണെന്നും അറ്റോർണി ജനറൽ വാദിച്ചു. പാലാരിവട്ടത്ത് ഇനി നിർമ്മിക്കാൻ പോകുന്ന പാലം നൂറു വർഷം നിലനിൽക്കും പുതിയ പാലം നിർമ്മിക്കാൻ ഏതാണ്ട് 18 കോടി ചെലവ് വരും എന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ പാലത്തിന്റെ അറ്റകുറ്റ പണിക്ക് എട്ട് കോടിയോളം ചെലവ് വരും. എന്നാൽ പാലം 20 കൊല്ലത്തിന് അപ്പുറം നിലനിൽക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Read More »
  • Top Stories
    Photo of നിയമസഭയിലെ കൈയാങ്കളി: എംഎൽഎമാർക്കെതിരായ കേസ്  പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

    നിയമസഭയിലെ കൈയാങ്കളി: എംഎൽഎമാർക്കെതിരായ കേസ്  പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

    തിരുവനന്തപുരം : 2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ്  പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15-ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം. പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമ നടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.

    Read More »
  • News
    Photo of വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

    വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

    കോട്ടയം : വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.വി.പുരം സ്വദേശി ഹരിയുടെ മകൾ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വൈക്കം വാർവിൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ.

    Read More »
  • News
    Photo of കൊച്ചിയിൽ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

    കൊച്ചിയിൽ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

    കൊച്ചി : വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിനില്‍ -കഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്ബുള്ള ട്രാന്‍സ്ഫോര്‍മറിനടുത്താണ് നടുറോഡില്‍ അജ്ഞതനെ തല്ലിക്കൊന്ന നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ അതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മുതദേഹം കണ്ടത്. ബര്‍മുഡയും, ഷര്‍ട്ടുമാണ് വേഷം തലയ്ക്കും, കൈക്കും അടിയേറ്റ അവസ്ഥയിലാണ്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • News
    Photo of കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

    കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

    കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ തിരയില്‍പ്പെട്ടാണ്  ബോട്ട് തകര്‍ന്നത്. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.

    Read More »
  • Top Stories
    Photo of വിമാനത്താവളത്തില്‍ വച്ച്‌ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും

    വിമാനത്താവളത്തില്‍ വച്ച്‌ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും

    തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. വര്‍ഷങ്ങളായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കര്‍ ഇ തയ്ബയ്ക്ക് ഹവാലാ മാര്‍ഗത്തില്‍ ഫണ്ടെത്തിക്കുന്ന ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ ദിയോബന്ദ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് എന്‍.ഐ.എ പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റിയാദ് വിമാനത്തിലാണ് ഇരുവരും ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ    ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തില്‍ വെച്ച്‌ രണ്ടര മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഇരുവരെയും എന്‍ഐഎ പിടികൂടിയത്. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്.

    Read More »
  • News
    Photo of കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം

    കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം

    കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. റംസി മരിച്ച്‌ ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി നടി നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ സഹോദന്റെ ഭാര്യയാണ് ലക്ഷ്മി. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കി.ഇതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ റംസിയും ലക്ഷ്മിയും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. നടിയേയും ഹാരിഷിന്റെ അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

    Read More »
Back to top button