News
കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം: മൂന്ന് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ഡോക്ടർ അരുണ, രോഗി ചികിത്സയിൽ കഴിഞ്ഞ ആറാം വർഡിലെ രണ്ട് ഹെഡ് നഴ്സുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ആറാം വാർഡിലെ ചുമതലർക്കാർക്ക് ഗുരുതമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും നിഗമനത്തിലെത്തിയിരുന്നു.
അതേസമയം ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരേ ഡോകർടർമാരുടെ സംഘടനയായ കെജിഎംസിടിഎ സമരത്തിലേക്ക് നീങ്ങുകയാണ്. സസ്പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.