Month: October 2020

  • Top Stories
    Photo of ബിനീഷ് കോടിയേരിയെ നാല് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു

    ബിനീഷ് കോടിയേരിയെ നാല് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു

    ബെംഗളുരു : ബിനീഷ് കോടിയേരിയെ നാല് ദിവസം എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടർ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

    Read More »
  • Top Stories
    Photo of പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം: ചെന്നിത്തല

    പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം: ചെന്നിത്തല

    തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം കസ്‌റ്റഡിയിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്‌റ്റിലായി. ഇന്ന് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച്‌ തീവെട്ടി കൊള‌ളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പാർട്ടി സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേന്ദ്രമായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സിയെ വിളിച്ച്‌ വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസില്‍ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോള്‍ അത് പകപോക്കലാണെന്ന് പാര്‍ട്ടി പറയുന്നത് എന്തിനാണ്?’ നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി രാജിവയ്ക്കാൻ താൻ പറയില്ലെന്നും രാജിവയ്ക്കാതിരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ച്‌ നിരന്തരം വലിയ കേസുകള്‍ വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നു. ബിനിഷീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ഇനി ചോദ്യം ചെയ്യപ്പെടാൻ പോവുകയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാർട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്. അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഎമ്മിന് എങ്ങനെ കഴിയുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ഈ പാർട്ടിയുടെ നേതാക്കന്മാർ ആരെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ മതിയാവൂ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാൻ പോകുകയാണെന്നും കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

    Read More »
  • Top Stories
    Photo of ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു

    ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു

    ബെംഗളുരു : ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനകമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു.  രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ കോടതിയിൽ ഹാജരാക്കി  നാലു ദിവസത്തേക്ക് എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ ഇഡി അറസ്റ്റ്ഓ ചെയ്യ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതും തുടർന്ന് അറസ്റ്റ് ചെയ്തതും.

    Read More »
  • Top Stories
    Photo of ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    ബെംഗളുരു : സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കസ്റ്റഡിയിൽ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു.രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസിൽനിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

    Read More »
  • News
    Photo of മുന്നോക്ക സംവരണത്തിനെതിരെയുള്ള ലീഗിന്‍റെ നീക്കം മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചുവിടാൻ: ഡി.എസ്.ജെ.പി

    മുന്നോക്ക സംവരണത്തിനെതിരെയുള്ള ലീഗിന്‍റെ നീക്കം മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചുവിടാൻ: ഡി.എസ്.ജെ.പി

    കൊച്ചി : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരേണതര സമുദായങ്ങളിൽ പ്പെട്ടവർക്ക് പത്തു ശതമാനം സംവരണം നല്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പടയൊരുക്കം കേരളത്തിലെ മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചു വിടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ (DSJP) പത്രകുറിപ്പ്. ഇന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം മുന്നാക്കക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഡി.എസ്.ജെ.പി എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടെന്നത് ലീഗ് മറക്കരുതെന്നും പത്രക്കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഇന്ത്യന്‍ പാര്‍ല്യമെന്റ് പാസാക്കിയ നിയമം അനുസരിച്ച്, കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ മുന്നാക്ക സംവരണത്തിന് എതിരെ വാളോങ്ങുന്ന ലീഗ് നിയമവാഴ്ച്ചക്കെതിരെ ആണ് പട നയിക്കുന്നത്. ഈ വിഷയത്തില്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ചും, ലീഗിന്‍റെ നയത്തെ കര്‍ശനമായി എതിര്‍ത്തും, സീറോ മലബാര്‍ കാത്തോലിക്കസഭ എടുത്ത നിലപാടുകളെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും എന്ന് ഡി.എസ്.ജെ.പി പത്രക്കുറിപ്പില്‍ അറിയിച്ചു. സംവരണത്തെ മറയാക്കി ദളിതര്‍ ഉള്‍പ്പെടുന്ന അവശ സമുദായങ്ങളെ കൂട്ട് പിടിക്കാന്‍ ലീഗ് ചെയ്യുന്ന ശ്രമം വഞ്ചനാപരവും, അപഹാസ്യവും ആണ്. ദളിതരുടെ ജീവിതം ഇന്നും യാതനാ പൂർണമായി തുടരുമ്പോൾ, ന്യൂനപക്ഷത്തിനെ പേര് പറഞ്ഞു പിൻവാതലിലൂടെ സംവരണം നേടിയവർ ദളിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ആണ് അനര്‍ഹമായി തട്ടിയെടുക്കുന്നത്. അധികാരവും സമ്പത്തുമുള്ള ഒരു കൂട്ടര്‍ ദളിതരെ മുൻ നിർത്തി അവശത അഭിനയിച്ചു നടത്താന്‍ ശ്രമിക്കുന്ന കപടനാടകത്തെ ഡി.എസ്.ജെ.പി ശക്തിയായി അപലപിക്കുന്നു. ചത്ത കുതിരയെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുശ്ചിച്ചു തള്ളിയ മുസ്ലിം ലീഗെന്ന വർഗീയ കക്ഷിയെ കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും നല്കിയ സംരക്ഷണവും പ്രോത്സാഹനവുമാണ്. ലീഗിന്‍റെ വളർച്ചയും അവർ സ്വീകരിക്കുന്ന നിലപാടുകളുമാണ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത്. മതാടിസ്ഥാനത്തിൽ സംവരണം നല്കുന്ന കേരളത്തിലെ സംവിധാനം തന്നെ ഭരണഘടനാ വിരുദ്ധമാണ്. സംവരണ വിഷയത്തിൽ ലീഗ് നിലപാടിനെ കുറിച്ച് ധീരമായി അഭിപ്രായം പറയാൻ കെ.പി.സി.സി  പ്രസിഡൻ്റ് തയ്യാറാകണമെന്നും ഡി.എസ്.ജെ.പി ആവശ്യപ്പെട്ടു.

    Read More »
  • Top Stories
    Photo of എം. ശിവശങ്കര്‍ അറസ്റ്റില്‍

    എം. ശിവശങ്കര്‍ അറസ്റ്റില്‍

    കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടർന്ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ശിവശങ്കറിനെ എത്തിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്

    കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of എം.ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    എം.ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസിൽ  ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ  കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേർഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഭരണത്തിൽ സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3711 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. 7107 പേർ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടയിൽ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്.12.19 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂർ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂർ 174, ഇടുക്കി 79, കാസർഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാർ (55), ചേർത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അർപ്പൂകര സ്വദേശി വിദ്യാധരൻ (75), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂർ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധൻ (80), ചേവൂർ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂർ സ്വദേശി ചന്ദ്രശേഖരൻ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാർത്യായിനി അമ്മ (89), വയനാട് തവിഞ്ഞാൽ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയൽ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുൾ റഹ്മാൻ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജൻ (62), കാസർഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ…

    Read More »
Back to top button