Top Stories

മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് ഇബ്രാഹിംകുഞ്ഞിനോട് കോടതി

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. അങ്ങനെയെങ്കിൽ മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കേസിന്റെ ജാമ്യാപേക്ഷയിലാണ്  ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം പറഞ്ഞത്. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും.

ദൈനംദിന കാര്യങ്ങള്‍ എല്ലാം മന്ത്രി അറിയണമെന്നില്ലെന്നും അഡ്വാന്‍സ് നല്‍കിയതില്‍ അപാകത ഉണ്ടെങ്കില്‍ പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. നിയസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ലന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ  പി.ഡബ്ല്യു.ഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.  മേൽപാലം നിർമാണ കരാർ ആർ.ഡി.എസ് കമ്പനിക്ക് നൽകാൻ ടെൻഡറിനു മുൻപുതന്നെ തീരുമാനിച്ചിരുന്നെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. 2013ൽ മസ്കറ്റ് ഹോട്ടലിൽ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.

ചികിത്സയ്ക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയിൽനിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്ന് കോടതി ചോദിച്ചു. കീമോ ചെയ്യുകയാണെന്നും അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button