രാജ്യത്ത് കൊവിഡ് വാക്സിന് ഈ മാസം 16 മുതല്‍ നൽകി തുടങ്ങും
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിന് ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കും.
പൂനയില്‍ നിന്ന് വാക്സിന് എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി. പതിനാറാം തീയതി മുതല്‍ വാക്സിന് ഉപയോഗിച്ച് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഭാരത് ബയോടെകിന്റെ കോവാക്സിന്, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മൂന്നുകോടിയോളം വരുന്ന കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് അദ്യം വാക്സിന് ലഭിക്കുക.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിട്ടുണ്ട്. വാക്സിന് വിതരണത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11ന് ചര്‍ച്ച നടത്തുമെന്നാണ് വിവരം.