Month: January 2021

  • News
    Photo of കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ

    കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ

    കൊച്ചി : കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ആത്‍മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി നിഖിൽ പോൾ(17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

    Read More »
  • News
    Photo of സിബിഐയെ പേടിയില്ല; തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉണ്ട്: ഉമ്മൻ‌ചാണ്ടി

    സിബിഐയെ പേടിയില്ല; തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉണ്ട്: ഉമ്മൻ‌ചാണ്ടി

    തിരുവനന്തപുരം : സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജന്‍സി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉള്ളതിനാൽ നിയമത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും  എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഈ കേസിനെ തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാവും നല്‍കുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡനപരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുള്ള നേതാക്കള്‍ക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാത്ത സ‍ര്‍ക്കാര്‍ തുടര്‍ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമര്‍ശനം.

    Read More »
  • News
    Photo of ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം

    ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം

    തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാം. ഇത് സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് മുഴുവൻ അധ്യാപകരും സ്കൂളിലെത്തണം. എത്താത്തവർക്കെതിേര കർശന നടപടി വരും. കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകര്‍ക്ക് മാത്രമാണ് ഇളവുണ്ടാകുക. ശനിയാഴ്ച പ്രവൃത്തിദിനമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും ഇതു പ്രാവർത്തികമാക്കണം. നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. അതില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of താൻ നിരപരാധി, കേസ് ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ചത്: പോക്സോ കേസിൽ പ്രതിയായ അമ്മ

    താൻ നിരപരാധി, കേസ് ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ചത്: പോക്സോ കേസിൽ പ്രതിയായ അമ്മ

    കൊല്ലം : താൻ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ചതാണെന്നും കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മകനെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്‍റെ വൈരാഗ്യമാണ് കേസിനാധാരമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിയ ശേഷമാണ് റിമാൻഡ് ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകൻ പരാതി തന്നിട്ടുണ്ടെന്നും റിമാൻഡ് ചെയ്യാൻ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പോലീസ് പറഞ്ഞത്. തനിക്കൊപ്പം നില്‍ക്കുന്ന മകനെ ഭര്‍ത്താവ് തിരിച്ചവാശ്യപ്പെട്ടിരുന്നു. അതിന് ഞാൻ തയ്യാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലിൽ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭർത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു.ഭർത്താവ് മക്കളെ മർദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കിൽ എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലർജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലർജിയുടെ ഗുളികയായിരിക്കും അത്. പരാതി നൽകിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. പരാതി നൽകിയ മകൻ ഉൾപ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15.82 ലക്ഷം കടന്നു

    രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15.82 ലക്ഷം കടന്നു

    ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 15.82 ലക്ഷം കടന്നു. കോവിഡ് വാക്‌സിന്‍  യജ്ഞത്തിന്റെ എട്ടാം ദിവസമായ ഇന്നലെ 1.46 ലക്ഷം പേരാണ് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് എടുത്തത്. ശനിയാഴ്ച വാക്‌സിന്‍ സ്വീകരിച്ച 123 പേരില്‍ വിപരീതഫലം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും 11 പേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,54,533 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 17,130 പേരാണ് കോവിഡ് മുക്തി നേടിയത് . 152 മരണങ്ങള്‍ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാമാരിയുടെ തുടക്കം മുതല്‍ രാജ്യത്ത് ഇതുവരെ 1.06 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടായെങ്കിലും ഇതില്‍ 1.03 പേരും രോഗമുക്തമാരായി. 1.53 ലക്ഷം പേര്‍ മരിച്ചു.

    Read More »
  • Top Stories
    Photo of ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല,കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിന്? പൊട്ടിച്ചെറിച്ച് ടി.പദ്മനാഭൻ ‌

    ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല,കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിന്? പൊട്ടിച്ചെറിച്ച് ടി.പദ്മനാഭൻ ‌

    കണ്ണൂർ : 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതിൽ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ ടി. പത്മനാഭൻ.  വയോധികയ്ക്കെതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ദയവും സഹിഷ്ണുതയും ഇല്ലാത്തതാണ്.  ക്രൂരമായ നടപടിയാണ് വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്ന് ഉണ്ടായതെന്ന് പത്മനാഭൻ പറഞ്ഞു. ഇന്നോവ കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭൻ ചോദിച്ചു.  തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിനിടെ തന്റെ വീട്ടിലെത്തിയ പി.ജയരാജനോടും മറ്റ് സിപിഎം പ്രവർത്തകരോടുമായിരുന്നു ടി.പദ്മനാഭൻ പൊട്ടിത്തെറിച്ചത്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈൻ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താൻ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭന്‍ പറഞ്ഞു.സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. ടി.പത്മനാഭവന്റെ വിമർശനം പാർട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയിൽപ്പെടുത്താമെന്ന് പി.ജയരാജൻ ഉറപ്പുനൽകി. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല.

    Read More »
  • News
    Photo of പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതല്‍; 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

    പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതല്‍; 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

    തിരുവനന്തപുരം : കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ശമ്പള പരിഷ്കരണം സംബന്ധിച്ചു സര്‍ക്കാര്‍ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിലെ ചില വ്യവസ്ഥകളുടെ കാര്യത്തില്‍ അക്കൗണ്ടന്റ് ജനറല്‍ വിശദീകരണം ചോദിച്ചിരുന്നു. അത്തരം കാര്യങ്ങളില്‍ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവ്. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. അന്നു മുതല്‍ 2019 മാര്‍ച്ച്‌ 31 വരെയുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കും. ഇത് 2140 കോടി രൂപ വരും. പിഎച്ച്‌ഡി എടുത്ത ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 5 ഇന്‍ക്രിമെന്റും സര്‍വീസില്‍ കയറിയ ശേഷം പിഎച്ച്‌ഡി എടുത്തവര്‍ക്ക് 3 ഇന്‍ക്രിമെന്റും അനുവദിച്ചിരുന്നത് എടുത്തു കളഞ്ഞു. എന്നാല്‍ 2018 ജൂലൈ 17 വരെ ഈ ഇന്‍ക്രിമെന്റിനു പ്രാബല്യം നല്‍കിയിട്ടുണ്ട്. അതിനു ശേഷം നല്‍കിയ ഇന്‍ക്രിമെന്റ് തുക തല്‍ക്കാലം തിരികെ പിടിക്കില്ല. ഇതു കുടിശിക തുകയില്‍ നിന്ന് ഈടാക്കണമോയെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. യുജി,പിജി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് യുജിസി ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ശമ്പള പരിഷ്കരണത്തില്‍ വ്യത്യസ്ത ശമ്പള സ്കെയില്‍ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കി. പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്ഥലം മാറ്റം വരുമ്പോൾ ശമ്പളത്തിലും മാറ്റം വരും എന്നതിനാലാണിത്. സംസ്ഥാനത്തെ എല്ലാ കോളജുകളെയും പിജി കോളജ് ആയി കണക്കാക്കി പ്രിന്‍സിപ്പല്‍മാര്‍ക്ക് അതിനനുസരിച്ചുള്ള ശമ്പളം നൽകും.

    Read More »
  • News
    Photo of കാട്ടാനയെ തീവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി

    കാട്ടാനയെ തീവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി

    ചെന്നൈ : മസനഗുഡിയില്‍ കാട്ടാനയെ തീവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി. അനധികൃതമായി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ റിസോര്‍ട്ട് അടച്ചുപൂട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ദേഹത്തേക്ക് ആളുകള്‍ തീ കത്തിച്ച ടയര്‍ എറിഞ്ഞത്. ഗുരുതരമായി പൊളളലേറ്റ ആന ചെരിഞ്ഞതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട് ഡീനും പ്രശാന്തും പിടിയിലായത്. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

    Read More »
  • Top Stories
    Photo of കർഷകർ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം; ഒരു ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരന്നേക്കും

    കർഷകർ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം; ഒരു ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരന്നേക്കും

    ന്യൂഡൽഹി : ദില്ലിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കർഷകർ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം. കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡല്‍ഹി പൊലീസിന് കൈമാറും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. സഞ്ചാര പാത രേഖാമൂലം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവര്‍ത്തിക്കും. ഓരോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബാഡ്ജുകള്‍, ജാക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും സന്നദ്ധ പ്രവര്‍ത്തകരായിരിക്കും. ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകരടങ്ങുന്ന സംഘമുണ്ടായിരിക്കും. കേന്ദ്ര സമിതി പുതുതായി നിര്‍മിച്ച കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് പ്രതിഷേധിക്കുക. നാസിക്കില്‍ നിന്ന് തിരിച്ച കര്‍ഷകര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെത്തും. നാളെ രാവിലെ മുംബൈയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. റിപ്പബ്ലിക് ദിനത്തില്‍ മുംബൈയിലെ ആസാദ് മൈതാനത്ത് കര്‍ഷകര്‍ സംഘടിക്കും.

    Read More »
Back to top button