Month: January 2021

  • Top Stories
    Photo of കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു

    കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു

    തൃശ്ശൂർ : കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്. കോവിഡ് ബാധിതനായിരുന്ന വിജയദാസിന് കോവിഡ് നെഗറ്റീവായശേഷം ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

    Read More »
  • Top Stories
    Photo of പോക്‌സോ കേസ് ഇരയായ പെൺകുട്ടിയെ മൂന്നാം തവണയും പീഡിപ്പിച്ചു

    പോക്‌സോ കേസ് ഇരയായ പെൺകുട്ടിയെ മൂന്നാം തവണയും പീഡിപ്പിച്ചു

    മലപ്പുറം : പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്.13-ാം വയസ് മുതല്‍ പെണ്‍കുട്ടി  ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. 2016ലും 2017ലും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയതിനു ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,68,737 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 723, കോഴിക്കോട് 659, മലപ്പുറം 457, കൊല്ലം 430, പത്തനംതിട്ട 377, കോട്ടയം 369, ആലപ്പുഴ 287, തിരുവനന്തപുരം 189, തൃശൂര്‍ 249, കണ്ണൂര്‍ 185, ഇടുക്കി 227, വയനാട് 209, പാലക്കാട് 76, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 10, കണ്ണൂര്‍ 8, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കാസര്‍ഗോഡ് 3,…

    Read More »
  • Top Stories
    Photo of മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല

    മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല

    തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. തിരുവനന്തപുരം ഇടവ സ്റ്റേഷന് മുന്നേ വച്ചാണ് തീപടര്‍ന്നത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച്‌ യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ആളപായമില്ല. ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്. എങ്ങനെയാണ് തീപടര്‍ന്നത് എന്ന് വ്യക്തമല്ല.

    Read More »
  • News
    Photo of എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം

    എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം

    കൊച്ചി : എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കന്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓറിയോണില്‍ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറല്‍ കെമിക്കല്‍സ്, ശ്രീ കോവില്‍ റബ്ബര്‍ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറെടുത്താണ് തീ പൂര്‍ണമായും അണച്ചത്. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

    Read More »
  • Cinema
    Photo of ‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു

    ‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു

    ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്‌ സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’.  സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറും ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്.  ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവരാണ് രണ്ടിലെ പ്രധാന താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം -ബിനു ലാൽ ഉണ്ണി,  ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം,  ഗാനരചന – റഫീഖ് അഹമ്മദ് / സംഗീതം – ബിജിപാൽ, ത്രിൽസ് – മാഫിയ ശശി. പി ആർ ഓ – അജയ് തുണ്ടത്തിൽ .

    Read More »
  • News
    Photo of ഇനിമുതൽ ‘ആപ്പ്’ ഇല്ലാതെ മദ്യം വാങ്ങാം

    ഇനിമുതൽ ‘ആപ്പ്’ ഇല്ലാതെ മദ്യം വാങ്ങാം

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ബുക്ക്‌ ചെയ്യേണ്ട. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. ബെവ് ക്യൂ ആപ്പ് റദ്ദാക്കണമെന്ന് എക്സൈസ് വകുപ്പ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ബിവറേജ് കോർപ്പറേഷനും ബെവ്ക്യൂ ആപ്പ് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി 2020 മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്തുകൊണ്ടുള്ള മദ്യവില്‍പ്പന ബിവറേജസ് കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഉണ്ടായിരുന്നത്. ഡിസംബര്‍ 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വില്‍പന ബെവ്കോ ഔട്ട്ലെറ്റുകളില്‍ തുടര്‍ന്നുവരികയായിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം,…

    Read More »
  • Top Stories
    Photo of കെഎസ്‌ആര്‍ടിസിയിൽ വ്യാപക തട്ടിപ്പ്;100 കോടിയോളം രൂപ കാണാനില്ല: തുറന്നടിച്ച്‌ എം.ഡി

    കെഎസ്‌ആര്‍ടിസിയിൽ വ്യാപക തട്ടിപ്പ്;100 കോടിയോളം രൂപ കാണാനില്ല: തുറന്നടിച്ച്‌ എം.ഡി

    തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഡി ബിജുപ്രഭാകര്‍. ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പ് നടത്തുന്നു, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നു. വര്‍ക്ക്‌ഷോപ്പുകളില്‍ സാമഗ്രഹികള്‍ വാങ്ങുന്നതിലും വ്യാപകമായ ക്രമക്കേടുണ്ട്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെ.എസ്.ആര്‍.ടി.സിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരേയും നടപടിസ്വീകരിക്കും. പൊട്ടിത്തെറിച്ച്‌ ബിജു പ്രഭാകർ. ഇപ്പോള്‍ സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ഡീസലില്‍ മാത്രമല്ല ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ല എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതരേ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തും. ജീവനക്കാരിലെ പലരും ജോലി ചെയ്യാതെ ഇഞ്ചി കൃഷിയും മഞ്ഞള്‍ കൃഷിയും ചെയ്യുന്നു. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധിത വി ആര്‍ എസ് ഉണ്ടാകില്ല. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍ നിര്‍മിച്ചത് വേണ്ടത്ര പഠനമില്ലാതെയെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. 100 കോടിയുടെ തിരിമറി കെഎസ്‌ആര്‍ടിസിയില്‍ നടന്നതായും അദ്ദേഹം വ്യക്തമാക്കി. 2010 – 15 കാലഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും. ബിജുപ്രഭാകര്‍ സി എം ഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ്…

    Read More »
  • Top Stories
    Photo of രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് ഉത്തരമായെന്ന് പ്രധാനമന്ത്രി; രാജ്യം സ്വന്തമായി നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗിച്ചു തുടങ്ങി

    രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് ഉത്തരമായെന്ന് പ്രധാനമന്ത്രി; രാജ്യം സ്വന്തമായി നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗിച്ചു തുടങ്ങി

    ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചുകൊണ്ട് രാജ്യം സ്വന്തമായി നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗത്തിന് തുടക്കം കുറിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ വാക്സീൻ കുത്തിവയ്പ്പ് ഉദ്ഘാടനം ചെയ്യ്തു. രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് ഉത്തരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യവ്യാപക കോവിഡ് വാക്സിനേഷൻ യജ്ഞം ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. ഒരു വാക്സിൻ തന്നെ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണെന്നും എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഒന്നല്ല രണ്ട് ‘മേയ്ഡ് ഇൻ ഇന്ത്യ’ വാക്സിനുകൾ കോവിഡിന് എതിരായി രാജ്യം തയ്യാറാക്കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അത് ലഭ്യമായിരിക്കുന്നു. കോവിഡിനെതിരായ പോരാട്ടം തുടരണം. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകൾ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നതെന്നും മോദി ഓർമ്മിപ്പിച്ചു.  കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയതോതിൽ വാക്സിനേഷൻ നടത്തിയിട്ടില്ല. മൂന്നുകോടിയിൽ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യ ആദ്യഘട്ടത്തിൽ മാത്രം മൂന്നുകോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുകയാണ്. രണ്ടാംഘട്ട വാക്സീൻ 30 കോടി പേർക്ക് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.  സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ കുത്തിവയ്ക്കുന്നത്.

    Read More »
Back to top button