Month: April 2021

  • Top Stories
    Photo of കേജരിവാൾ ഇനിമുതൽ വെറും മുഖ്യമന്ത്രി

    കേജരിവാൾ ഇനിമുതൽ വെറും മുഖ്യമന്ത്രി

    ന്യൂഡല്‍ഹി : ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്‌റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജരിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി. കെജരിവാള്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഇനി ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം കൂടി തേടേണ്ടിവരും. ചൊവ്വാഴ്ച മുതൽ ബില്ല് പ്രാബല്യത്തിൽ വന്നതായാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. 2021 മാര്‍ച്ച്‌ 15നാണ് സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ തലസ്ഥാന മേഖല ആക്‌ട് 1991 ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരു സഭകളിലും ബില്‍ പാസ്സാക്കിയെടുത്തു. മാര്‍ച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. തുടര്‍ന്നാണ് ബില്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയത്. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്.  ഇനിമുതൽ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും ലഫ്. ഗവർണറുടെ അഭിപ്രായം തേടണം. ഡൽഹിയിൽ കോവിഡ് തീവ്രമായ സാഹചര്യത്തിൽ ഓക്സിജൻ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്രിവാളും കേന്ദ്രസർക്കാരും തമ്മിൾ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഈ  സാഹചര്യത്തിലാണ് ഡൽഹി ബിൽ പ്രാബല്യത്തിൽ വന്നതെന്നതും ശ്രദ്ധേയമാണ്.

    Read More »
  • Top Stories
    Photo of കേരളം ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങും

    കേരളം ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങും

    തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങളാകാമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.  ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ട സാഹചര്യമില്ല എന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അതേസമയം, കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ മന്ത്രിസഭാ യോഗം തരുമാനിച്ചു. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടെ ഒരു കോടി ഡോസ് വാക്സിൻ പണം നൽകി വാങ്ങാനാണ് തീരുമാനം. 18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിനാണ് വാങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

    Read More »
  • Top Stories
    Photo of രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

    രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

    ന്യൂഡൽഹി : രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ രാജ്യത്ത് 29,78,709 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. ആദ്യമായി രാജ്യത്തെ പ്രതിദിന മരണം 3000 കടന്നു. 3293 മരണം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ഇത് വരെ 2,01,187 പേരാണ് കോവിഡ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇന്നലെ 2,61,162 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,48,17,371. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,17,371 ആണ്. രാജ്യത്ത് ഇതുവരെ  28,27,03,789 സാമ്പിളുകൾ പരിശോധിച്ചു.

    Read More »
  • Top Stories
    Photo of കുണ്ടറയിൽ സ്വന്തം കാർ ആക്രമിച്ച സംഭവം: ഷിജു വർഗീസ് പോലീസ് കസ്റ്റഡിയിൽ

    കുണ്ടറയിൽ സ്വന്തം കാർ ആക്രമിച്ച സംഭവം: ഷിജു വർഗീസ് പോലീസ് കസ്റ്റഡിയിൽ

    തിരുവനന്തപുരം :  തെരഞ്ഞെടുപ്പ് ദിനം കുണ്ടറയിൽ സ്ഥാനാർത്ഥിയായിരുന്ന  ഇഎംസിസി എംഡി ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് പോലീസ് ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തത്. ഷിജുവിനെ കൂടാതെ തിരുവനന്തപുരം സ്വദേശിയായ ഒരു ക്വട്ടേഷന്‍ സംഘാം​ഗവും പോലീസ് പിടിയിലായിട്ടുണ്ട്. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാം​ഗത്തിന്റെ മൊഴി പ്രകാരമാണ് ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. കാർ കത്തിച്ച സംഭവം ഷിജു വർഗീസ് തന്നെ ആസൂത്രണം ചെയ്ത സംഭവമായിരുന്നെന്നാണ് പോലീസ് കരുതുന്നത്. സംഭവം ഷിജു വർഗീസിന്റെ നാടകമായിരുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയും മുൻപ് ആരോപണമുന്നയിച്ചിരുന്നു. അതേ നിഗമനത്തിലേക്ക് തന്നെയാണ് പോലീസും എത്തുന്നതെന്നാണ് സൂചന. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച്‌ പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു ഷിജു വർഗീസ്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍ഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6,…

    Read More »
  • Top Stories
    Photo of കോവിഡ് പോസിറ്റീവ്: മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ നല്ലത് വീട്ടിലെ നിരീക്ഷണം

    കോവിഡ് പോസിറ്റീവ്: മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ നല്ലത് വീട്ടിലെ നിരീക്ഷണം

    തിരുവനന്തപുരം : ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ നമ്മള്‍ തെളിയിച്ചതാണ്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കുന്ന അത്യാവശ്യ മരുന്നും പൂര്‍ണ വിശ്രമവും കൊണ്ട് രോഗം മാറുന്നതാണ്. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാവുന്നതാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗ രേഖയും പുതുക്കിയിരുന്നു. ഇതിലൂടെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാധിക്കുന്നു. മാത്രമല്ല ആശുപത്രി നിറയാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹോം ഐസൊലേഷന്‍ എങ്ങനെ? ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക മാറ്റം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. സാധനങ്ങള്‍ കൈമാറരുത് ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. വെള്ളവും ആഹാരവും വളരെ പ്രധാനം വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം…

    Read More »
  • News
    Photo of സോളാര്‍ തട്ടിപ്പ്: സരിതക്ക് 6 വര്‍ഷം കഠിന തടവ്

    സോളാര്‍ തട്ടിപ്പ്: സരിതക്ക് 6 വര്‍ഷം കഠിന തടവ്

    കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറുവര്‍ഷം കഠിന തടവ്. 40,000 രൂപ പിഴയും സരിത അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്‍റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. കോഴിക്കോടുള്ള വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പുകളിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച്‌ 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് വിചാരണ പൂർത്തിയായത്. കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഡിവൈഎസ്പി ജെയ്സണ് അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ്ജ് ജോസഫ് ഹാജരായി.

    Read More »
  • Top Stories
    Photo of ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക്‌ വിലക്ക്‌

    ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക്‌ വിലക്ക്‌

    ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിലും ശേഷവും ഉള്ള പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ പരമാവധി രണ്ടു പേരയേ ഒപ്പം അനുവദിക്കൂ എന്നും കമ്മീഷന്റെ ഉത്തരവിലുണ്ട്. ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച്‌ കൃത്യമായ പദ്ധതി തയാറാക്കണമെന്നും ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും വിജയാഹ്ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കമ്മീഷന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    Read More »
  • News
    Photo of സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല

    സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല

    തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു. ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.  

    Read More »
  • Cinema
    Photo of തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

    തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

    നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര് , ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30 – നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു.

    Read More »
Back to top button