നേമം തിരിച്ചുപിടിച്ച് ഇടതുമുന്നണി
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ച് ഇടതുമുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനായായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആയിരുന്നു. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവിലാണ് ശിവന്‍ കുട്ടി വിജയക്കൊടി പാറിച്ചത്.
2016ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജഗോപാലിലൂടെ നേമത്ത് അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍, സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ നേമത്ത് ബിജെപിക്ക് കാലിടറി. ആദ്യഘട്ടത്തിലൊക്കെ കുമ്മനം രാജശേഖരന്‍ മുന്നിലേക്കെത്തിയെങ്കിലും ക്രമേണ ലീഡ് ശിവന്‍കുട്ടി നേടിയെടുത്തു.