Month: October 2021

  • Top Stories
    Photo of മോന്‍സന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധം; സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷിക്കണം

    മോന്‍സന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധം; സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷിക്കണം

    തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ്. അതിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മോന്‍സനുമായുള്ള പൊലീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബന്ധം പുറത്തുവന്നിരിക്കുകയാണ്. കേരള പൊലീസിലെ ഉന്നതരായ ആളുകള്‍ക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാൽ ഒരിക്കലും സത്യംപുറത്തു വരാന്‍ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോന്‍സനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ലന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണം. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു, ഇന്റലിജന്‍സ് വിഭാഗം എന്തിനെന്നും സുധീരന്‍ ചോദിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ല. കെ സുധാകരന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയം രാഷ്ട്രീയ വിവാദമാക്കരുതെന്നും സുധാകരനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധീരന്‍ പ്രതികരിച്ചു. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇനി താനില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇനിയും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ കോണ്‍ഗ്രസുകാരനായി തുടരുക. കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുക, മരിക്കുക അതാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of പെൺകുട്ടിയെ സഹപാഠിയായ ആൺകുട്ടി കഴുത്തറുത്ത് കൊന്നു

    പെൺകുട്ടിയെ സഹപാഠിയായ ആൺകുട്ടി കഴുത്തറുത്ത് കൊന്നു

    കോട്ടയം : പാലായിൽ വിദ്യാർത്ഥിനിയെ സഹപാഠിയായ ആൺകുട്ടി കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി നിതിന മോൾ ആണ് (22) മരിച്ചത്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് നിതിനയെ  ആക്രമിച്ചത്. പരീക്ഷയ്ക്ക് കോളേജിലെത്തിയപ്പോഴാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ  നിതിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവം നടന്ന ഉടനെതന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകാമെന്നാണ് സൂചന. അഭിഷേകിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Top Stories
    Photo of ജലീലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ലോകായുക്താ ഉത്തരവില്‍ ഇടപെടില്ലെന്ന് കോടതി

    ജലീലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ലോകായുക്താ ഉത്തരവില്‍ ഇടപെടില്ലെന്ന് കോടതി

    ഡൽഹി : ബന്ധു നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജലീൽ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ നിയമിച്ചത് അപേക്ഷ ക്ഷണിക്കാതെയാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് തള്ളാന്‍ തീരുമാനിച്ചതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടിയായിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വാര്‍ത്ഥലാഭത്തിനായി ഒദ്യോഗിക പദവി ദുരുപയോഗിക്കുന്നത് അഴിമതിയാണെന്നും വിമര്‍ശിച്ചിരുന്നു. ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവില്‍ നി‍ര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. മന്ത്രി ജലീലിനെ മൂന്നുമാസത്തിനുളളില്‍ പുറത്താക്കണമെന്നായിരുന്നു ഉത്തരവ്. തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ  കാവല്‍ മന്ത്രിസഭാ കാലയളവില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ജലീല്‍ രാജിവെക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of സി.പി നായർ അന്തരിച്ചു

    സി.പി നായർ അന്തരിച്ചു

    തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു.1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ നടപടികൾ ശ്രദ്ധേയമാണ്. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹാസ്യ സാഹിത്യകാരനായിരുന്ന എൻ.വി ചെല്ലപ്പൻനായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം. എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. ഏറ്റവും ഒടുവിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായിരുന്നു.

    Read More »
  • News
    Photo of വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു

    വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു

    തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്നും  തന്റെ പ്രവർത്തനം നിഷ്പക്ഷമായിരിക്കുമെന്നും അധികാരമേറ്റുകൊണ്ട് സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു.

    Read More »
  • Top Stories
    Photo of ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

    ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

    ശ്രീന​ഗര്‍ : ജമ്മു കശ്മീരിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാനില്‍ റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകര‍ര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുട‍ര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതി‍ര്‍ക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പൊലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹംവ്യക്തമാക്കി. അതേസമയം കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഇന്ന് ലഡാക്കില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് എത്തുക. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തും. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കുന്ന സേനകളുമായി അദ്ദേഹം സംവദിക്കും.

    Read More »
  • Top Stories
    Photo of ന്യൂമോണിയ പ്രതിരോധം: കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിൻ ഇന്നുമുതൽ

    ന്യൂമോണിയ പ്രതിരോധം: കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിൻ ഇന്നുമുതൽ

    തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കായി ഇന്നുമുതൽ പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് നല്‍കിത്തുടങ്ങുന്നത്. വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോ​ഗ്യമന്ത്രി വീണാജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ന്യൂമോണിയ പ്രതിരോധ വാക്സിനാണിത്.  ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ഈ മാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു…

    Read More »
  • Top Stories
    Photo of ഇന്ന് മുതല്‍ കനത്ത മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ഇന്ന് മുതല്‍ കനത്ത മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അദികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം. അതേസമയം, ന്യൂനമര്‍ദ്ദമായി ചുരുങ്ങി, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ഷഹീന്‍ ചുഴലിക്കാറ്റായി മാറും. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

    Read More »
  • News
    Photo of പേന വലിച്ചെറിഞ്ഞ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തി: അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ്

    പേന വലിച്ചെറിഞ്ഞ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തി: അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ്

    തിരുവനന്തപുരം : ക്ലാസ്സിൽ  ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ് വിധിച്ച്‌ പോക്സോ കോടതി. മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ശിക്ഷിച്ചത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെവി രജനീഷിന്റേതാണ് ഉത്തരവ്.

    Read More »
Back to top button