Month: July 2023

  • Top Stories
    Photo of വക്കം പുരുഷോത്തമൻ അന്തരിച്ചു

    വക്കം പുരുഷോത്തമൻ അന്തരിച്ചു

    തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവര്‍ണറും, മന്ത്രിയും, സ്പീക്കറും, മായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍, ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു. 1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു.1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004 ല്‍ ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി. 1993-96 കാലത്ത് ആൻഡമാൻ ആൻഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

    Read More »
  • News
    Photo of 15 കാരിക്ക് കള്ള് നല്‍കി: ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

    15 കാരിക്ക് കള്ള് നല്‍കി: ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

    തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്. പെണ്‍കുട്ടി മദ്യപിച്ച സംഭവത്തില്‍ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്.

    Read More »
  • News
    Photo of ഫീസ് അടയ്ക്കാൻ പണമില്ല: നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

    ഫീസ് അടയ്ക്കാൻ പണമില്ല: നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

    പത്തനംതിട്ട : ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ് ആത്മഹത്യ ചെയ്തത്.  ബംഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള്‍ വായ്പ നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അതുല്യ. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താല്‍ നഴ്‌സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാല്‍ 10,000 രൂപ അടച്ച്‌ അതുല്യ പഠനം തുടര്‍ന്നിരുന്നു. ശനിയാഴ്ച പകൽ അതുല്യയെ  കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ എത്തി ഷാള്‍ അറുത്തിട്ട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്‍പതരയോടെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസാരിച്ചു. സഹോദരങ്ങള്‍ അനന്തു, ശ്രീലക്ഷ്മി.

    Read More »
  • News
    Photo of കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍

    കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍

    തൃശ്ശൂർ : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ വിജിലൻസ് സംഘത്തിന്റെ പിടിയില്‍. എംവിഐ സിഎസ് ജോര്‍ജാണ് പിടിയിലായത്. അയ്യായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. തൃപ്രയാറില്‍ പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഏജന്റായിരുന്നു ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്.  ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരിയങ്കാവില്‍ എംവിഐ സിഎസ് ജോര്‍ജ്ജിന്റെ വീട്ടിലും വിജിലൻസിന്റെ പരിശോധന നടക്കുന്നുണ്ട്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസൻസ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇന്ന് തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടിരുന്നത്. ഇവിടെ വച്ച്‌ പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജ്ജിന് വേണ്ടിയാണെന്ന് മൊഴി നല്‍കി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • News
    Photo of മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാൻ: ചെന്നിത്തല

    മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാൻ: ചെന്നിത്തല

    തിരുവനന്തപുരം : സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുക്കാരിയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 വയസ്സുക്കാരിയുടെ നിഷ്ഠുരമായ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണെന്നും, ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഫേസ്ബുക്ക്‌ കുറിപ്പിലൂടെ ചെന്നിത്തല ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുക്കാരിയുടെ നിഷ്ഠുരമായ കൊലപാതകത്തിൽ  മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണ്, ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ? ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും നൽകി സംഭവത്തെ അപലപിക്കാൻ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ല 5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രി എന്ത് മന:സാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസുവച്ചാൽ സാമൂഹിക വിരുദ്ധരെയും , ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളിൽ അമർച്ച ചെയ്യാം , മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ ? എതിരാളികളെ ഇല്ലാത്ത കേസുകളുണ്ടാക്കി തോജോവധം ചെയ്യാൻ കാണിക്കുന്ന ആവേശം ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്, തുടർച്ചയായി കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്ക് ഉത്തരവാദി സംസ്ഥാന ആഭ്യന്തര വകുപ്പ് മാത്രമാണ്. പോലീസിന്റെ പ്രവർത്തന സ്വാതന്ത്യത്തെ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുകയാണ്. ആലുവ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടത്തിനില്ലേ ? മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്?അടിയന്തിരമായി ആ കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണം. അക്രമകാരികളെ നിലയ്ക്കു നിർത്താനുള്ള നടപടികളിലേക്ക് നീങ്ങണം…

    Read More »
  • News
    Photo of നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ കേസ്

    നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ കേസ്

    കൊച്ചി : അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Top Stories
    Photo of കുട്ടിയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡ് നടത്താൻ പോലീസ്

    കുട്ടിയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡ് നടത്താൻ പോലീസ്

    കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകള്‍ തേടുന്നത്. കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേര്‍ക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇത്തരം കുറ്റ കൃത്യങ്ങളില്‍ പ്രതി നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ടോ, ആലുവയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും. കുട്ടിയുടെ വസ്ത്രം കഴുത്തില്‍ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നല്‍കി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി.

    Read More »
  • Top Stories
    Photo of പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന

    പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന

    പത്തനംതിട്ട : നൗഷാദ് തിരോധാന കേസിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഭാര്യ അഫ്സാന. പൊലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് വെളിപ്പെടുത്തി.  ഭര്‍ത്താവിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം . ജീവഭയത്താല്‍ കുറ്റമേൽക്കുകയായിരുന്നുവെന്നും അഫ്സാന പറഞ്ഞു. നൗഷാദിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കില്‍ പിതാവിനെ പ്രതിയാക്കുമെന്നും മക്കളെ ഉപദ്രവിക്കുമെന്നും അനിയന്‍റെ ജീവിതം നശിപ്പിക്കുമെന്നുവരെ പറഞ്ഞു.താനാരേയും കൊന്നിട്ടിയെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം പോലും നൽകാതെ രാത്രി മുഴുവൻ കുറ്റമേൽക്കാൻ മർദിച്ചു. ഉറങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. ദേഹമാസകലം ഉള്ളപാടുകള്‍ പൊലീസ് പീഡനത്തിന്‍റേതാണെന്ന് യുവതി പറയുന്നു.

    Read More »
  • Top Stories
    Photo of തച്ചങ്കരി നാളെ വിരമിക്കുന്നു

    തച്ചങ്കരി നാളെ വിരമിക്കുന്നു

    തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. നാളെ രാവിലെ തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് തച്ചങ്കരിക്ക് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും നൽകും. 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് തച്ചങ്കരി . കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി സേവനം അനുഷ്ഠിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.

    Read More »
  • Top Stories
    Photo of പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

    പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

    തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇന്റലിജന്‍സ് എ.ഡി.ജി.പിയാകും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ക്രമസമാധാന ചുമതലയുള്ള എ.ഡി ജി.പി എം ആര്‍ അജിത് കുമാറിന് സായുധ പൊലീസ് മേധാവിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്ജോഷി പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാകും. ജയില്‍ മേധാവിയായിരുന്ന കെ പത്മകുമാറിനെ ഫയര്‍ ഫോഴ്‌സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായ പുതിയ ജയില്‍ മേധാവിയാകും. ക്രൈം എ.ഡി.ജി.പി എച്ച്‌ വെങ്കടേഷ് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ചുമതല നിര്‍വഹിക്കും. ഇന്റലിജന്‍സ് ഐ.ജി പി പ്രകാശ് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഐ ജി. കൊച്ചി കമ്മീഷണര്‍ സേതുരാമന് പകരം ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐ ജിയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഉത്തര മേഖല ഐ ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്ത പൊലീസ് ആസ്ഥാനത്തെ ചുമതല നിര്‍വഹിക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജിയായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി യാകതും. പൊലീസ് ജനറല്‍ ഡി.ഐ.ജി യായിരുന്ന തോംസണ്‍ ജോസ് ആണ് പുതിയ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.

    Read More »
Back to top button