താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ല. Dr.ജിസ
കൽപ്പറ്റ : ഷെഹ്ല പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി സസ്പെൻഡ് ചെയ്യപ്പെട്ട ഡ്യൂട്ടി ഡോക്ടർ. ഷെഹ്ലയെ ആശുപത്രിയിലെത്തിക്കുമ്പോൾ ആശുപത്രിയിൽ ആവശ്യത്തിന് ആന്റി വെനം ഇല്ലായിരുന്നുവെന്ന് ഡോ. ജിസ പറഞ്ഞു. സ്റ്റോക്കുണ്ടായിട്ടും ആന്റിവെനം നൽകിയില്ല എന്നകാരണത്താലാണ് ഡോ. ജിസയെ സസ്പെൻഡ് ചെയ്യ്തത്.
ആശുപത്രിയിൽ 6 വയൽ ആന്റി വെനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉഗ്രവിഷമുള്ള പാമ്പു കടിച്ചാൽ കുറഞ്ഞത് 10 വയൽ ആന്റിവെനം എങ്കിലും നൽകണം.മാത്രമല്ല കുട്ടികളെ ചികിൽസിക്കാനുള്ള എമർജൻസി സൗകര്യങ്ങളോ, പീഡിയാട്രിക് വെന്റിലേറ്ററോ ഒന്നും താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല മാത്രമല്ല ആന്റിവെനം കൊടുക്കാൻ താൻ തയ്യാറായിരുന്നു എന്നും മുതിർന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതെന്നും ഡോ. ജിസ മെറിൻ ജോയ് പറഞ്ഞു.
താലൂക് ആശുപത്രിയിലെ ചികിത്സാ പിഴവുളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. ആർ. ശ്രീലതയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.