Top Stories
സാത്താൻകുളം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്‌ഐ കോവിഡ് ബാധിച്ചു മരിച്ചു
ചെന്നൈ : തൂത്തുക്കുടി സാത്താൻകുളത്ത് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ സബ് ഇൻസ്‌പെക്ടർ കോവിഡ് ബാധിച്ചു മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ(56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ ആയിരുന്നു മരണം.
മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പോൾദുരൈ. പി. ജയരാജ്, മകൻ പി. ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസിൽ പോൾദുരൈ ഉൾപ്പെടെയുള്ള പോലീസുകാർ അറസ്റ്റിലായിരുന്നു.
ജൂലൈ 24നാണ് പോൾദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു പോൾദുരൈയ്ക്ക്.