തിരുവനന്തപുരത്ത് ആൾക്കൂട്ടാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം:തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ഓട്ടോ ഡ്രൈവറന്മാർ ചേർന്ന് മർദ്ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു.മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മലപ്പുറം സ്വദേശിയുടെ 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് അജേഷിനെ മർദിച്ചവശനാക്കിയിരുന്നു.
40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിൽ അജേഷിനെ ഒരു സംഘം ഓട്ടോഡ്രൈവറന്മാർ പിടിച്ചുകൊണ്ടുപോയി വീട്ടിൽ മർദിച്ചത്. ക്രൂരമായ മർദനത്തിന് ശേഷം ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിക്കുകയായിരുന്നു. അജേഷിന്റ വീട്ടിൽ വച്ചായിരുന്നു ആക്രമണം.
അജേഷിന്റെ വീട്ടിൽ തന്നെ മോഷണം പോയ ഫോൺ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മർദിച്ചത്. ഫോൺ കിട്ടാതെ വന്നതോടെ വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.മർദനത്തിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്ന അജേഷിനെ നാട്ടുകാർ അറിയിച്ച ശേഷം പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.